കുവൈത്ത് പതാക/എഎഫ്പി 
World

പ്രവാചക നിന്ദയ്ക്ക് എതിരായ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്താന്‍ കുവൈത്ത്

രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്


കുവൈത്ത് സിറ്റി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്തുമെന്ന് കുവൈത്ത്. രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. നാടുകടത്തപ്പെടുന്നവര്‍ വീണ്ടും കുവൈത്തില്‍ പ്രവേശിക്കുന്നത് വിലക്കുമെന്നും കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 

ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചു വരുത്തിയാണ് കുവൈത്ത് പ്രതിഷേധം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT