കഴുതപ്പുലിയും പുള്ളിപ്പുലിയും തമ്മില്‍ പോരാട്ടം 
World

കഷ്ടപ്പെട്ട് പിടികൂടിയ ഇരയെ വിടാതെ പുള്ളിപ്പുലി, തട്ടിയെടുക്കാന്‍ കഴുതപ്പുലി; പൊരിഞ്ഞ പോരാട്ടം (വീഡിയോ)

സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സാബി സാബി ഗെയിം റിസര്‍വില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇര തേടി ഭക്ഷിക്കുന്നതിന് പുള്ളിപ്പുലിക്ക് എപ്പോഴും തടസമായി നില്‍ക്കാറ് കഴുതപ്പുലികളാണ്. ഇരയെ ഭക്ഷിക്കുന്ന സമയത്ത് കഴുതപ്പുലികള്‍ ചാടിവീഴുന്നത്‌ പതിവാണ്. ഇരയ്ക്ക് വേണ്ടി പുള്ളിപ്പുലിയും കഴുതപ്പുലിയും പോരാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സാബി സാബി ഗെയിം റിസര്‍വില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സഫാരിക്കിറങ്ങിയ വിനോദസഞ്ചാരികളുടെ മുന്നിലാണ് ഇരയുമായി പുള്ളിപ്പുലിയെത്തിയത്. പാതിയോളം ഭക്ഷിച്ച ഇരയെ തട്ടിയെടുക്കാനായി പിന്നാലെ കൂറ്റന്‍ കഴുതപ്പുലിയുമെത്തി. 

കാത്തിരുന്നു പിടികൂടിയ ഇമ്പാലയെ ഭക്ഷിക്കുന്നതിനിടയിലാണ് കഴുതപ്പുലി ഇരയുടെ ശരീരത്തില്‍ പിടിമുറുക്കിയത്. പിന്നീട് ഇമ്പാലയുടെ പാതിയോളം ഭക്ഷിച്ച മൃതശരീരത്തിനുവേണ്ടി വാശിയേറിയ പോരാട്ടമാണ് നടന്നത്. തലഭാഗത്ത് പിടിച്ച് പുള്ളിപ്പുലിയും തോലില്‍ കടിച്ചുവലിച്ച് കഴുതപ്പുലിയും തമ്മില്‍ വടംവലി മത്സരമാണ് നടന്നത്. സഫാരി വാഹനത്തിന്റെ സമീപത്തായിരുന്നു ഇവയുടെ പോരാട്ടം. അപൂര്‍വ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത് റിച്ചാര്‍ഡ് ഡിഗോവിയ ആണ്.

ഒടുവില്‍ കഴുതപ്പുലി തന്നെ പോരാട്ടത്തില്‍ ജയിച്ചു. പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുത്ത കഴുതപ്പുലി സമീപത്തുള്ള മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷിക്കുകയും ചെയ്തു. ഇതോടെ പുലിയും കാട്ടിലേക്ക് മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT