പ്രതീകാത്മക ചിത്രം 
World

ഉറങ്ങിയ കാമുകിയുടെ 'കണ്‍പോള' തട്ടിയെടുത്തു, 18ലക്ഷം കവര്‍ന്നു; 28കാരന്‍ അറസ്റ്റില്‍

ഉറങ്ങുന്ന സമയത്ത് മുന്‍ കാമുകിയുടെ 18ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ചൈനയില്‍ ഉറങ്ങുന്ന സമയത്ത് മുന്‍ കാമുകിയുടെ 18ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയുടെ സ്മാര്‍ട്ട്‌ഫോണില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിന് മുഖം തിരിച്ചറിയുന്നതിനുള്ള ഫെയ്ഷ്യല്‍ റെക്കഗനിഷന്‍ ദുരുപയോഗം ചെയ്താണ് 28കാരന്‍ തട്ടിപ്പ് നടത്തിയത്. യുവതി ഉറങ്ങുന്ന സമയത്ത് കണ്‍പോള ദുരുപയോഗം ചെയ്താണ് സ്മാര്‍ട്ട്‌ഫോണില്‍ പ്രവേശിച്ച്് ലക്ഷങ്ങള്‍ കവര്‍ന്നത്.

2020 ഡിസംബറിലാണ് സംഭവം. യുവതിയുടെ സ്മാര്‍ട്ട്‌ഫോണില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാണ് ഹുവാങ് തട്ടിപ്പ് നടത്തിയത്. ആദ്യം യുവതി ഉറങ്ങുന്ന സമയത്ത് കണ്‍പോള ദുരുപയോഗിച്ച് ഫെയ്ഷ്യല്‍ റെക്കഗനിഷന്‍ സാധ്യമാക്കി. തുടര്‍ന്ന് യുവതിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വലിയ തുക അക്കൗണ്ടില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയുടെ അലിപേ പേയ്്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ കയറിയാണ് യുവാവ് പണം കവര്‍ന്നത്. ഇതിനായി ഫോണിന്റെ ഫെയ്ഷ്യല്‍ റെക്കഗനിഷന്‍, ഫിംഗര്‍പ്രിന്റ് ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളോളം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതുമൂലം വന്ന വലിയ ബാധ്യത തീര്‍ക്കാനാണ് യുവാവ് പണം കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവിനെ മൂന്നരവര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT