പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് 
World

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണം; മക്ക കരാര്‍ പ്രകാരം തിരിച്ചടിക്കാന്‍ കൂടുമെന്ന് പാകിസ്ഥാന്‍

കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇസ്ലാമബാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, പാകിസ്ഥാന്‍ ഉള്‍പ്പെട്ട മക്ക കരാര്‍ ആദ്യമായി വലിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയ്ക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണവും കൂട്ടായ പ്രതിരോധ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും, ആവശ്യമെങ്കില്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ പാകിസ്ഥാന് ബാധ്യതയുണ്ടെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ചൊവ്വാഴ്ച സൗദി അറേബ്യയിലെ ഊര്‍ജ്ജ നിലയം ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് വന്നത്.

കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. ഒരംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന് കരാറിലെ കൂട്ടായ പ്രതിരോധ വകുപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് ഖ്വാജ ആസിഫ് ജിയോ ന്യൂസിനോട് സംസാരിക്കവെ സൂചിപ്പിച്ചു.

എന്നാല്‍, സൗദി അറേബ്യ യെമനിലേക്ക് നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നേരിട്ട് പങ്കാളിയാകില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിരോധ ലക്ഷ്യങ്ങള്‍ക്ക് മാത്രമായിരിക്കും കരാര്‍ പ്രകാരമുള്ള ഇടപെടലുകള്‍ പ്രാധാന്യം നല്‍കുക. സഖ്യരാജ്യത്തിന് നേരെയുള്ള ഏത് അക്രമത്തെയും കൂട്ടായി പ്രതിരോധിക്കുമെന്നും എന്നാല്‍ യെമനിലെ ആഭ്യന്തര കാര്യങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ ജാഗ്രത പാലിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

Pakistan ready to bomb Iran's proxy Houthis in first big test for Mecca Pact

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'

'അഴിമതിയിലൂടെ ഒരു രൂപ പോലും സമ്പാദിക്കാത്ത നേതാവ്; പിണറായിയെയും കുടുംബത്തെയും ഇഡി വേട്ടയാടുന്നത് തടയും'

'പിണറായി വിജയന്റെ ചോരയ്ക്കായി ഇഡി മുതൽ വിഡി വരെ വീണ്ടും അണിനിരക്കുന്നു !'

'സര്‍ക്കാരിന്റെ വിവേചനാധികാരം'; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി