'സര്‍ക്കാരിന്റെ വിവേചനാധികാരം'; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി
Priyadarshini Bus
കെഎസ്ആർടിസി പ്രിയദർശിനി ബസ്
Edited By:
Updated on
1 min read

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി. സ്വകാര്യ ബസുടമകള്‍ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് തള്ളിയത്. പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് കമ്മീഷന്‍ വിധിച്ചു.

Priyadarshini Bus
'രാഷ്ട്രീയ പ്രതികാര നടപടി; സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുത്': മുന്നറിയിപ്പുമായി സിപിഎം പിബി

സര്‍ക്കാരിന്റെ സൗജന്യ പദ്ധതി മൂലം മത്സരാധിഷ്ഠിത അവസരം ഇല്ലാതാക്കുന്നതായി സ്വകാര്യ ബസുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതിനാല്‍ ഈ പദ്ധതി നിര്‍ത്തിവെക്കുകയോ തടയുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.

Priyadarshini Bus
പിതാവിന്റെ സ്വത്തില്‍ മകനും പേരക്കുട്ടിക്കും ജന്മാവകാശമുണ്ടോ? നിയമം പറയുന്നത് ഇങ്ങനെ
Priyadarshini Bus
നിതിൻ രാജിന്റെ മരണം : ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം
Priyadarshini Bus
'ജിന്ന് മുറിച്ച വാഴപ്പഴം': തിരുനാവായയിലെ ആത്മീയ ചികിത്സാ കേന്ദ്രം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു
Summary

Petition against the KSRTC Priyadarshini project dismissed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com