റഷ്യൻ സൈനിക വിമാനം തകർന്നനിലയിൽ എക്സ്
World

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടു-വീഡിയോ

വിമാനത്തില്‍ ഉണ്ടായിരുന്ന യുക്രൈന്‍ യുദ്ധ തടവുകാരാണ് കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന യുക്രൈന്‍ യുദ്ധ തടവുകാരാണ് കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു.

ബുധനാഴ്ചയാണ് സംഭവം. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഐഎല്‍- 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയിലെ പടിഞ്ഞാറന്‍ ബെല്‍ഗൊറോഡ് മേഖലയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ പിടിയിലായ 65 യുക്രൈന്‍ സൈനികരായിരുന്നുവെന്ന് ആര്‍ഐഎ- നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെല്‍ഗൊറോഡ് മേഖലയില്‍ വച്ച് യുക്രൈന് കൈമാറാന്‍ വേണ്ടി വിമാനത്തില്‍ കയറ്റിയ തടവുകാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ തടവുകാര്‍ക്ക് പുറമേ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT