ഡോണള്‍ഡ് ട്രംപ് ഫയല്‍ ചിത്രം
World

അന്നത്തെ തോല്‍വിക്ക് പിന്നാലെ വൈറ്റ് ഹൗസ് വിടാന്‍ പാടില്ലായിരുന്നു: ട്രംപ്

വോട്ടെടുപ്പിന് മുന്നേ തന്നെ വിജയസാധ്യത ഉറപ്പിക്കുന്ന ട്രംപിന്റെ അവകാശ വാദങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: 2020ലെ തോല്‍വിക്ക് പിന്നാലെ താന്‍ വൈറ്റ് ഹൗസ് വിടാന്‍ പാടില്ലായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. മികച്ച പ്രകടനാണ് അന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്തെടുത്തതെന്ന്, പെന്‍സില്‍വാനിയയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പിന്നില്‍ പോയാലും തോല്‍വി സമ്മതിക്കില്ല എന്നതിന്‍റെ സൂചനയാണ് ട്രംപിന്‍റെ വാക്കുകളില്‍ വ്യക്തമാവുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

യുഎസിലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞടുപ്പ് നാളെയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് നേതാവ് കമലാ ഹാരിസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍, ശരിയായ സമയത്ത് അവിടെയെത്തുമെന്ന് ട്രംപ് മറുപടി നല്‍കി. നവംബര്‍ 5ന് തന്നെ വിജയിച്ചത് ആരാണെന്നറിയാമെന്ന് നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സാധാരണ ഗതിയില്‍ ഒരാഴ്ച കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT