കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തോക്കുചൂണ്ടി നില്‍ക്കുന്ന യുഎസ് സേനാംഗങ്ങള്‍/എപി 
World

ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ

ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: താലിബാനു കീഴില്‍ കാബൂളിന്റെ സ്ഥിതി അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മെച്ചമെന്ന് റഷ്യ. അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനുമായി റഷ്യ നയതന്ത്ര ബന്ധം തുടങ്ങുമെന്ന സൂചനകള്‍ക്കിടെയാണ്, അഫ്ഗാനിലെ റഷ്യന്‍ അംബാസഡറുടെ പ്രസ്താവന.

കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ആദ്യ ദിനത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്ന് അംബാസഡര്‍ ദിമിത്രി സിര്‍നോവ് പറഞ്ഞു. മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കായി. ഇപ്പോള്‍ കാര്യങ്ങള്‍ അഷ്‌റഫ് ഗനിയുടെ കാലത്തേതിനേക്കാള്‍ മെച്ചമാണ്- സിര്‍നോവ് പറഞ്ഞു. 

ആയുധമില്ലാതെയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. വിദേശ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അവര്‍ ഉറപ്പുനല്‍കുകയും ചെയ്തതായി സിര്‍നോവ് കൂട്ടിച്ചേര്‍ത്തു. 

കവര്‍ച്ചയും കൊള്ളയും അതുപോലുള്ള സംഭവങ്ങളും കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് രാവിലെ തന്നെ താലിബാന്‍ ജനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയിരുന്നു. എന്ത് അനിഷ്ട സംഭവം കണ്ടാലും നേരിട്ടു പരാതി പറയാം. അവര്‍ ഉടന്‍ എത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കും എന്നായിരുന്നു വാഗ്ദാനം- സിര്‍നേവ് പറഞ്ഞു. താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനു ശേഷം കാബൂള്‍ ശാന്തമാണെന്നും സിര്‍നേവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT