കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തോക്കുചൂണ്ടി നില്‍ക്കുന്ന യുഎസ് സേനാംഗങ്ങള്‍/എപി 
World

ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ

ഗനിയേക്കാള്‍ ഭേദം താലിബാന്‍; കാബൂള്‍ ശാന്തമെന്ന് റഷ്യ

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: താലിബാനു കീഴില്‍ കാബൂളിന്റെ സ്ഥിതി അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മെച്ചമെന്ന് റഷ്യ. അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനുമായി റഷ്യ നയതന്ത്ര ബന്ധം തുടങ്ങുമെന്ന സൂചനകള്‍ക്കിടെയാണ്, അഫ്ഗാനിലെ റഷ്യന്‍ അംബാസഡറുടെ പ്രസ്താവന.

കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ആദ്യ ദിനത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്ന് അംബാസഡര്‍ ദിമിത്രി സിര്‍നോവ് പറഞ്ഞു. മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കായി. ഇപ്പോള്‍ കാര്യങ്ങള്‍ അഷ്‌റഫ് ഗനിയുടെ കാലത്തേതിനേക്കാള്‍ മെച്ചമാണ്- സിര്‍നോവ് പറഞ്ഞു. 

ആയുധമില്ലാതെയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു. വിദേശ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അവര്‍ ഉറപ്പുനല്‍കുകയും ചെയ്തതായി സിര്‍നോവ് കൂട്ടിച്ചേര്‍ത്തു. 

കവര്‍ച്ചയും കൊള്ളയും അതുപോലുള്ള സംഭവങ്ങളും കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് രാവിലെ തന്നെ താലിബാന്‍ ജനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയിരുന്നു. എന്ത് അനിഷ്ട സംഭവം കണ്ടാലും നേരിട്ടു പരാതി പറയാം. അവര്‍ ഉടന്‍ എത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കും എന്നായിരുന്നു വാഗ്ദാനം- സിര്‍നേവ് പറഞ്ഞു. താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനു ശേഷം കാബൂള്‍ ശാന്തമാണെന്നും സിര്‍നേവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

SCROLL FOR NEXT