ചുഴലിക്കാറ്റില്‍പ്പെട്ട് തലകീഴായി മറിയുന്ന ട്രക്കിന്റെ ദൃശ്യം 
World

ചുഴലിക്കാറ്റ് ട്രക്കിനെ എടുത്തെറിഞ്ഞു, സധൈര്യം വാഹനം ഓടിച്ച്  പുറത്തുകടന്ന് 16കാരൻ; ധീരതയ്ക്ക് ഷെവർലെയുടെ സമ്മാനം- വീഡിയോ

യുഎസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് തലകീഴായി മറിഞ്ഞിട്ടും സധൈര്യം ട്രക്ക് ഓടിച്ച് കൗമാരക്കാരൻ. 16കാരനായ റൈലി ലിയോൺ തന്റെ ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരുന്നതിനിടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ടിട്ടും ധീരതയോടെ വാഹനം ഓടിച്ച 16കാരന്  പ്രമുഖ വാഹനനിർമ്മാതാക്കളായ ഷെവർലെ പുതിയ ട്രക്ക് സമ്മാനമായി നൽകി. കേടുപറ്റിയ ട്രക്കിന് പകരം സിൽവെറാഡോയുടെ 2022 എഡിഷൻ പുത്തൻ ട്രക്കും 15,000 ഡോളറുമാണ് റൈലിക്ക് സമ്മാനമായി നൽകിയത്.

യു.എസിലെ ടെക്സസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ടെക്സസിലെ എൽജിൻ മേഖലയിലാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.
ഷെവർലെ സിൽവെറാഡോ ട്രക്ക് ഓടിച്ചുവരികയായിരുന്ന 16കാരനായ റൈലി ലിയോൺ ചുഴലിക്കകത്ത് പെട്ടു. ട്രക്കിനെ എടുത്തുലച്ച കാറ്റ് വാഹനത്തെ തലകീഴായി മറിക്കുകയും വട്ടംകറക്കുകയും ചെയ്തു. എന്നാൽ, തിരികെ യഥാസ്ഥിതിയിലേക്ക് ട്രക്ക് വന്നതോടെ മനസാന്നിധ്യം കൈവിടാതെ റൈലി ട്രക്ക് ഓടിച്ച് ചുഴലിക്കുള്ളിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു.

ചുഴലിക്കാറ്റുകൾ വിഡിയോയിൽ പകർത്തുകയായിരുന്ന ബ്രയാം എംഫിംഗർ എന്നയാളുടെ കാമറയിലാണ് റൈലിയുടെ ധീരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ ട്രക്കിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വാഹന നിർമാതാക്കളായ ഷെവർലെ ഇക്കാര്യമറിഞ്ഞതോടെ യുവാവിൻറെ ധീരതയ്ക്ക് പാരിതോഷികം നൽകാൻ തീരുമാനിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT