സുനിത വില്യംസും ബുച്ച് വില്‍മോറും  ഫയല്‍
World

ചെറുതല്ല, പത്ത് മാസമാണ് കാത്തിരിപ്പ്; സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്താന്‍ ഇനിയും വൈകും

2025 ഫെബ്രുവരിയില്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ പേടകത്തില്‍ തിരികെയെത്തിക്കുമെന്നായിരുന്നു നാസ ഏറ്റവും അവസാനമായി തീരുമാനിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് മാസത്തോളം ഇരുവരും ബഹികാരാകാശത്ത് തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ പേടകത്തില്‍ തിരികെയെത്തിക്കുമെന്നായിരുന്നു നാസ അവസാനമായി തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ 7ന് ബോയിങ് സ്റ്റാര്‍ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കേണ്ടി വന്നു.

ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഏപ്രില്‍ മാസം വരെ ഇവര്‍ ബഹിരാകാശത്ത് തന്നെ തുടരേണ്ടിവരും. ഒരു പുതിയ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളിനുള്ള തയ്യാറെടുപ്പുകളാണ് കാലതാമസത്തിന് കാരണമെന്നാണ് അറിയുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് ഈ ക്രമീകരണം പൂര്‍ത്തിയാകുക. അതിന് ശേഷം മാത്രമായിരിക്കും സുനിത വില്യംസും വില്‍മോറും തിരികെ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT