പ്രതീകാത്മക ചിത്രം 
World

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ ‍വെടിവച്ചു കൊന്നു; പങ്കില്ലെന്ന് താലിബാൻ 

അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തക‍ർ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ മൂവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ.

മുർസൽ ഹക്കീമി (25), ഷഹനാസ് (20), സാദിയ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ‌മാധ്യമ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികളായിരുന്നു ഇവർ. വിദേശ പരിപാടികളുടെ വോയ്‌സ് ഓവർ റെക്കോർഡു ചെയ്യുന്ന വിഭാ​ഗത്തിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഇവരെക്കൂടാതെ നാലാമതൊരാൾക്ക് നേരെയും ആക്രമണം ഉണ്ടായെന്നു ഇവരെ ആശുപത്രിയിലാക്കിയെന്നും റിപ്പോർട്ടുണ്ട്. ഇതോടെ അഫ്ഗാനിൽ 6 മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി.

ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ താലിബാൻ സൂത്രധാരനെ പിടികൂടിയെന്ന് പൊലീസ് മേധാവി അറിയിച്ചു. പിടിയിലായപ്പോൾ ഇയാളുടെ പക്കൽനിന്ന് തോക്ക് കണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് താലിബാൻ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT