യുക്രൈന്‍ യുദ്ധക്കപ്പല്‍ യൂറി ഒലെഫിറങ്കൊ 
World

യുക്രൈന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തു; അവകാശവാദവുമായി റഷ്യ, ഒഡേസയില്‍ കനത്ത ആക്രമണം

യുക്രൈന്‍ നാവികസേനയുടെ അവസാന യുദ്ധക്കപ്പലും നശിപ്പിച്ചെന്ന അവകാശവാദവുമായി റഷ്യ

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ നാവികസേനയുടെ അവസാന യുദ്ധക്കപ്പലും നശിപ്പിച്ചെന്ന അവകാശവാദവുമായി റഷ്യ. ഒഡേസയുടെ തെക്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന യുെൈക്രെന്റെ യൂറി ഒലെഫിറങ്കൊ യുദ്ധക്കപ്പല്‍ നശിപ്പിച്ചു എന്ന് റഷ്യ അവകാശപ്പെട്ടു. 

മെയ് 29ന് റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് യുദ്ധക്കപ്പല്‍ തകര്‍ത്തത് എന്നാണ് അവകാശവാദം. എന്നാല്‍ റഷ്യന്‍ അവകാശവാദം യുക്രൈന്‍ നാവികസേന നിഷേധിച്ചു. യുക്രൈന്‍ നാവികസേനയുടെ ലാന്‍ഡിങ് ഷിപ്പാണ് യൂറി ഒലെഫിറങ്കൊ. 

അതേസമയം, ഒഡേസയില്‍ റഷ്യന്‍ വ്യോമാക്രമണം ശക്തമാണെന്ന് യുക്രൈന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒഡേസയിലെ പ്രധാന തുറമുഖത്തിന്റെ ഒരുഭാഗം റഷ്യ തകര്‍ത്തിരുന്നു. യുക്രൈന്റെ പ്രധാന ധാന്യക്കയറ്റുമതികള്‍ നടക്കുന്ന നഗരമാണ് ഒഡേസ. യുക്രൈന്‍ സൈന്യത്തിന്റെ സൗത്തേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇവിടെ റഷ്യന്‍ സേനയോട് പോരാട്ടം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT