World

'കിചിയോജി' ;  ഇന്ത്യന്‍ സംസ്‌കാരത്തോട് ബഹുമാനം പ്രകടിപ്പിക്കാന്‍ നഗരത്തിന് ലക്ഷ്മിദേവിയുടെ പേര് നല്‍കി ജപ്പാന്‍

സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനമുള്ള അഞ്ഞൂറിലധികം വാക്കുകള്‍ ജാപ്പനീസ് ഭാഷയിലുണ്ടെന്നാണ് കണക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജപ്പാനില്‍ എത്തി ചുറ്റിക്കറങ്ങുന്നതിനിടയില്‍ ലക്ഷ്മീദേവിയുടെ പേരിലുള്ള നഗരം കണ്ടെത്തിയാല്‍ ഞെട്ടേണ്ട. ടോക്യോയിലെ ചെറിയ പട്ടണത്തിന് തന്നെ ലക്ഷ്മിദേവിയുടെ പേര് നല്‍കിയിരിക്കുകയാണ് ജപ്പാന്‍. കിചിയോജി എന്നാണ് ജാപ്പനീസ് ഭാഷയില്‍ ലക്ഷ്മിക്കുള്ള പേര്. ലക്ഷ്മിദേവിയ്ക്കും മഹാവിഷ്ണുവിനായും സമര്‍പ്പിച്ച അമ്പലവും ഇവിടുണ്ട്. ജാപ്പനീസ് സംസ്‌കാരത്തില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം വളരെ പ്രകടമാണ് എന്നാണ് ജപ്പാന് കോണ്‍സുല്‍ ജനറലായ തകായുകി കിതാഗവ പറയുന്നത്.

സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനമുള്ള അഞ്ഞൂറിലധികം വാക്കുകള്‍ ജാപ്പനീസ് ഭാഷയിലുണ്ടെന്നാണ് കണക്ക്. അരിയും വിനാഗിരിയും ചേര്‍ത്ത് ഉണ്ടാക്കുന്ന ജാപ്പനീസ് സുഷിയില്‍ വരെ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് മറ്റൊരു കൗതുകം.

ജപ്പാനില്‍ പലയിടത്തും ഹിന്ദുമതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ കൂടുതലാണെന്നും ആരാധനാ രീതികളിലും ഇന്ത്യയുടെ സ്വാധീനമുണ്ടെന്നും കിതാഗവ കൂട്ടിച്ചേര്‍ത്തു. 

 ഉദയസൂര്യന്റെ നാടായ ജപ്പാനും ഇന്ത്യയും തമ്മില്‍ ഭൂമിശാസ്ത്രപരമായ ധാരാളം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുഗള്‍ ഭരണകാലത്തും അതിന് മുമ്പും വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നതിന് രേഖകളുണ്ട്. ഇത്തരം സാംസ്‌കാരിക വിനിയമങ്ങളുടെ ഭാഗമായാണ് ഹൈന്ദവ ആചാരങ്ങള്‍ ജപ്പാനില്‍ പ്രചരിച്ചതെന്നാണ് കരുതപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം