World

കേക്ക് മത്സരത്തില്‍  മൂക്കുമുട്ടെ തിന്നു; അറുപതുകാരിക്ക് ദാരുണാന്ത്യം

മത്സരത്തില്‍ പരിധിയില്‍ അധികം കേക്ക് കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത് പരിധിയിലധികം കേക്ക്  കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. ക്വീന്‍സ്‌ലാന്‍ഡിലെ ഒരു പബ്ബിലായിരുന്നു കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പരിധിയില്‍ അധികം കേക്ക് കഴിച്ചതിനെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓസ്‌ട്രേലിയന്‍ വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായാണ് കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. പരമ്പരാഗത മധുരപലഹാരമായ ക്യൂബ് സ്‌പോഞ്ച് കേക്കാണ് മത്സരത്തിന്റെ ഭാഗമായി നല്‍കിയത്.  ചോക്ലേറ്റിനൊപ്പം തേങ്ങയും ചേര്‍ത്താണ് കേക്ക് തയ്യാറാക്കിയത്. സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

മത്സരത്തിനിടെ മരിച്ച വയോധികയ്ക്ക് മത്സരം സംഘടിപ്പിച്ച ഹോട്ടല്‍ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ഈ ദാരുണമായ സംഭവത്തില്‍ അന്തരിച്ച സ്ത്രീയുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റും ജീവനക്കാരും മരിച്ചയാളുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു. സംഭവത്തില്‍ കേക്ക് തീറ്റ മത്സരത്തിന് നേതൃത്വം നല്‍കിയ ജീവനക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT