World

ട്രംപിന്റേയും കിം ജോങിന്റേയും പോര് നഴ്‌സറി കുട്ടികളുടേത് പോലെ; പരിഹാസവുമായി റഷ്യ

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

പസഫിക് സമുദ്രതീരത്ത് ഹൈഡ്രജന്‍ ബോംബ് വിക്ഷേപിക്കുമെന്ന ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്‌ ഉന്നിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഡൊണാള്‍ഡ് ട്രംപും, കിം ജോങും തമ്മിലുള്ള വാക് പോര് ശക്തമായത്. കിം ജോങ്ങിനെ ഭ്രാന്തനെന്ന് വിളിച്ചായിരുന്നു ഹൈഡ്രജന്‍ ബോംബ് വിക്ഷേപിക്കുമെന്ന ഭീഷണിക്ക് ട്രംപ് മറുപടി നല്‍കിയത്. 

മതിഭ്രമം ബാധിച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന് കിം ജോങും തിരിച്ചടിച്ചു. ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ഭീഷണിക്ക് ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്നും കിം ജോങ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഇരുവരും തമ്മില്‍ തുടരുന്ന വാക്‌പോര് നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടേത് പോലെയാണെന്ന പരിഹാസവുമായാണ് റഷ്യ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയും, ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ വളരുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ വിദേശകാര്യ മന്ത്രി നഴ്‌സറി ഫൈറ്റാണ് ഇരുവരുടേയും എന്ന പരിഹാസവുമായി എത്തിയത്. 

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇരുരാഷ്ട്ര തലവന്മാരേയും സമാധാനിപ്പിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും  ലാവ്‌റോവ് ചൂണ്ടിക്കാട്ടി. 

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു. ചൈനയും, റഷ്യയും ഉത്തരകൊറിയയുമായി സംസാരിക്കട്ടേ എന്നാണ് ട്രംപിന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT