World

പത്രക്കാരുടെ അത്താഴം ട്രംപിന് വേണ്ട

മാധ്യമങ്ങളോടുള്ള നീരസം മാറാതെ ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാധ്യമങ്ങളോടുള്ള നീരസം മാറുന്നില്ല. വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചാണ് ട്രംപ് അവസാനമായി മാധ്യമങ്ങളോടുള്ള തന്റെ നീരസം വ്യക്തമാക്കിയത്.

കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുക്കുന്നയാള്‍ ഈ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നത്. 1921 മുതലാണ് പ്രസിഡന്റിനെ അത്താഴത്തിന് വിളിക്കുന്ന പതിവ് ആരംഭിച്ചത്.

1981ലാണ് അവസാനമായി ഈ അത്താഴത്തില്‍ ഒരു പ്രസിഡന്റ് പങ്കെടുക്കാതിരിക്കുന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന് വെടിയേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. ട്രംപിനെതിരായ വാര്‍ത്തകള്‍ കൊടുക്കുന്നു എന്നു കാണിച്ച് ബിബിസി, സിഎന്‍എന്‍ അടക്കമുള്ള ചില പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT