World

പാര്‍ട്ടി കടമ്പ കടന്നു;  യോഷിഹെഡെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് പ്രധാന മന്ത്രി പദത്തിലേക്ക് സുഗ എത്തിയത്. 377വോട്ട് നേടിയായിരുന്നു സുഗയുടെ വിജയം.

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: യോഷിഹൈഡെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. ആരോഗ്യകാരണങ്ങളാല്‍ ഷിന്‍സൊ ആബെ രാജിവച്ചതിന് പിന്നാലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് പ്രധാന മന്ത്രി പദത്തിലേക്ക് സുഗ എത്തിയത്. 377വോട്ട് നേടിയായിരുന്നു സുഗയുടെ വിജയം. 

സുഗയുടെ പ്രധാന എതിരാളിയായ മുന്‍ വിദേശകാര്യ മന്ത്രി ഫുനമിയോ കിഷിദയ്ക്ക് 89 വോട്ട് ലഭിച്ചു.മറ്റൊരു സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബയ്ക്ക് 68 വോട്ടും ലഭിച്ചു. 

ആബെ സര്‍ക്കാരിന് കീഴില്‍ ചീഫ് കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുഗ.  ലിബറല്‍ ഡെമോക്രാറ്റിക് മുന്നണിക്ക് മേല്‍ക്കൈയുള്ളതിനാല്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പ് വിജയിക്കാന്‍ സുഗയ്ക്ക് സാധിക്കും. ബുധനാഴ്ചയാണ് പാര്‍ലമെന്റിലെ വോട്ടെടുപ്പ്. 

കോവിഡ് 19നെ പ്രതിരോധിക്കലും മഹാമാരി കാരണം തകര്‍ച്ചയിലേക്ക് പോയ ജപ്പാന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റലുമാണ് തന്റെ ലക്ഷ്യമെന്ന് സുഗ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ നേതാവ് സുഗയ്ക്ക് താന്‍ ബാറ്റന്‍ കൈമാറുകയാണെന്ന് ഷിന്‍സെ ആബെ പറഞ്ഞു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് നടത്തണോ എന്നതും ഈസ്റ്റ് ചൈന കടലില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ നിരവധി വലിയ വിഷയങ്ങളാണ് അധികാരത്തിലെത്തുന്ന സുഗയെ കാത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT