World

രണ്ട് മാസമായി തുടര്‍ച്ചയായി ചുമ; 60കാരന്റെ  തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള അട്ടകളെ

ചുമ നില്‍ക്കാതായതോടെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അട്ടകളെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്; രണ്ട് മാസമായി തുടര്‍ച്ചയായി ചുമ വന്നതോടെയാണ് 60 കാരന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. എന്നാല്‍ ഇയാളുടെ ചുമയ്ക്കുള്ള കാരണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തൊണ്ടയിലും നാസാദ്വാരത്തിലുമായി ജീവനുള്ള രണ്ട് അട്ടകളേയും കൊണ്ടാണ് രണ്ട് മാസമായി ഇയാള്‍ ജീവിച്ചിരുന്നത്. ചുമ നില്‍ക്കാതായതോടെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അട്ടകളെ കണ്ടെത്തിയത്. ചൈനയിലെ സിങ് വെന്‍ സ്വദേശിയാണ് 60കാരന്‍. 

കഫത്തോടും രക്തത്തോടുമുള്ള ചുമയാണ് തനിക്കുള്ളത് എന്നാണ് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞത്. തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്‌തെങ്കിലും അതില്‍ ഒന്നും കാണ്ടെത്താനായില്ല. തുടര്‍ന്ന് ബ്രോന്‍ചോസ്‌കോപ്പി നടത്തുകയും അതില്‍ കണ്ട് അട്ടകളെ കണ്ടെത്തുകയുമായിരുന്നു എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു അട്ട വലുത് നാസാദ്വാരത്തില്‍ നിന്നും മറ്റൊരെണ്ണം ഗ്ലോട്ടിസിന് താഴെ നിന്നുമാണ് കണ്ടെത്തിയത്. 

10 സെന്റീ മീറ്റര്‍ നീളത്തിലുള്ള രണ്ട് അട്ടകളേയും നീക്കം ചെയ്തു. കാട്ടിലും മറ്റും അദ്ദേഹം ജോലിയ്ക്കായി പോകാറുണ്ടായിരുന്നെന്നും അതിനിടെ കുടിച്ച വെള്ളത്തില്‍ നിന്നുമാകാം അട്ടകള്‍ ശരീരത്തില്‍ പ്രവേശിച്ചത് എന്നുമാണ് കരുതുന്നത്. ശരീരത്തിനകത്തു ചെല്ലുമ്പോള്‍ ഇവ ചെറുതായിരുന്നിരിക്കാമെന്നും കഴിഞ്ഞ രണ്ട് മാസമായിട്ടാണ് അത് വലുതായത് എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗി അപകടനില തരണം ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT