World

വാള്‍മാട്ടും പെപ്‌സിക്കോയും യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിച്ചു

വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പം തങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ പ്രതിഷേധിച്ച് വന്‍കിട കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പം തങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ പ്രതിഷേധിച്ച് വന്‍കിട കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിക്കുന്നു. പെപ്‌സിക്കോ, വാള്‍മാള്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നീ കമ്പനികളാണ് അവസാനമായി പരസ്യങ്ങള്‍ പിന്‍വലിച്ചത്. 

ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ശേഷമാണ് കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ പിന്‍വലിച്ചത്. എടി ആന്‍ഡ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഫോക്‌സ്‌വാഗന്‍ എന്നിവയാണ് പിന്‍വലിച്ച പട്ടികയില്‍ പെടുന്ന പരസ്യങ്ങള്‍.

സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തുടരുകയായിരുന്നു. ഓരോ മിനുറ്റിലും 400 മണിക്കൂര്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാല്‍ യൂടൂബിന് നിയന്ത്രിക്കാനാവാത്തതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള മോശം വിഡിയോകള്‍ യൂടുബില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഗൂഗിളിന് ആകെ ചെയ്യാന്‍ കഴിയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതു വരെ യൂടുബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍

പൊറോട്ട എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാം

'ആര്‍ത്തവം നാണക്കേടാണോ?' ശ്രീലേഖയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍

പാമ്പുകടിയേറ്റ് രക്തം ഛർദിച്ചെത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല; പൊന്നാനി താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പരാതി

SCROLL FOR NEXT