World

ഹൃദയാഘാതം വന്ന് അമ്മ മരിച്ചു;  മൃതദേഹം 44 ദിവസം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍

78 കാരിയായ അമ്മയുടെ ശരീരം 54 പുതപ്പുകള്‍ക്കടിയിലാണ് വിറ്റ്‌നി ഒളിപ്പിച്ചതെന്ന് ബ്രിസ്റ്റോള്‍ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു പോയ അമ്മയുടെ ശവശരീരം ഒളിപ്പിച്ചു വച്ച മകള്‍ അറസ്റ്റില്‍. വിര്‍ജീനിയ സ്വദേശിയായ ജോ വിറ്റ്‌നി ഔട്ട്‌ലാന്റാണ്  അറസ്റ്റിലായത്. 78 കാരിയായ അമ്മയുടെ ശരീരം 54 പുതപ്പുകള്‍ക്കടിയിലാണ് വിറ്റ്‌നി ഒളിപ്പിച്ചതെന്ന് ബ്രിസ്റ്റോള്‍ പൊലീസ് വെളിപ്പെടുത്തി. 

ഡിസംബര്‍ 29 ന് ശേഷം ബന്ധുക്കളാരും വീട്ടിലേക്ക് വരുന്നതിനും വിറ്റ്‌നി സമ്മതിച്ചിരുന്നില്ല. രാത്രിയാകുമ്പോള്‍ ഇതേ കട്ടിലില്‍ കിടന്നാണ് വിറ്റ്‌നിയും ഉറങ്ങിക്കൊണ്ടിരുന്നത്.

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ 40 ല്‍ അധികം എയര്‍ഫ്രഷ്‌നറുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

മരിച്ച വിവരം പുറത്ത് പറയാതിരുന്നതും മൃതദേഹം രഹസ്യമായി സൂക്ഷിച്ചതും ക്ഷമിക്കാനാവാത്ത കുറ്റമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

SCROLL FOR NEXT