സിന്ധു കെ എം എഴുതിയ കവിത Malayalam Poem AI Image
Pen Drive

മരിച്ചുവീഴുന്ന കവിത - സിന്ധു കെ എം എഴുതിയ കവിത

സിന്ധു കെഎം

ഏകാകി,..

നാവിലരച്ചു

തേച്ച മാധുര്യം

മധു കവിത

പുഷ്പ സുഗന്ധി

കാനനച്ഛായകള്‍

മുഖമുയര്‍ത്തി

നീലരാവിനെ നോക്കി

വീണടര്‍ന്ന

കല്ലുകളില്‍

വഴുതിവീണു

തെന്നിമറിഞ്ഞ്

അക്ഷരമുത്തുകള്‍

ചിതറിത്തെറിച്ച

സ്തമയ വര്‍ണ്ണം

ചെമപ്പിച്ച

വിഷക്കാറ്റിലുരുകി

വീഴുന്നു ..

രജസ്വല..

ഭ്രാന്തിനോര,

ത്തിരുന്ന്

കരയുകയും

ചിരിക്കുകയും

ചെയ്യുന്നവള്‍..

മഴ തോര്‍ത്തിയിട്ട

ചരല്‍ മുറ്റങ്ങളില്‍

കാല്‍പ്പാദങ്ങളിറുകുമ്പോഴും

ചിരിതൂകും.. മധുവാണി..

മനമുരുക്കും

ശാപങ്ങളും

പ്രണയം ചുരത്തും

പൊന്നൂലുകളും

ഛായാമുഖികള്‍

ഇലനാരിന്‍

പച്ചപ്പിലും

ഇലച്ചാര്‍ത്തുകളിലെ

നീലിമയിലും

നീ ,മയില്‍പേട

പിടഞ്ഞ,രിഞ്ഞു

വീഴുകയാണല്ലോ

നിന്‍ മധുപാത്രം

നീറി പുകഞ്ഞൊരീ

പുലരിയില്‍..

ഞാറ്റുവേലകളൊളിച്ച്

മുഖംപൊത്തി കരയുന്നു ..

തേങ്ങുന്നിലഞ്ഞിപ്പൂക്കളില്‍

കൊഴിഞ്ഞുവീണ കാറ്റ്..

ഉയിര്‍കൊടുത്തു,

ന്മാദമാക്കിയ

കവിതേ !

നീ ..മരിച്ചുവീഴുന്നു

ഹൃദയത്തില്‍ നിന്നും

പിന്‍വിളികളില്ലാതെ..

നിശാ ശലഭങ്ങള്‍

ചിറകറ്റ് പിടയുന്നു..

മരണം വിളിക്കുന്നു,

ന്മാദിനിയെപ്പോല്‍

ഇനിയൊരു

പാതിരാമുല്ലയില്‍

നിന്‍ മണം ചേര്‍ന്ന്

പുണരുകില്ല..

കണ്ണീരുപ്പണിഞ്ഞ

ഉപ്പോളമെത്തിയ

തീരാ, മുറിവുകളെ

ചേര്‍ത്തുണക്കുകയില്ല

പനിമതി ചേര്‍ത്തണച്ച

മഞ്ഞു തുള്ളി

യിലൊരു തണുവിനെ ,

ചേര്‍ത്തണയുകില്ല

എങ്കിലുമെന്റെയുള്ളില്‍

ചിറകറ്റു വീണ ,

നിന്നെ ഞാന്‍

പുണരുന്നാഹ്‌ളാദ,

മായ,നന്തമായി..

ചെഞ്ചോര പൊടിയും വരെ...

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT