ഫയല്‍ ചിത്രം 
Sports

മൊഹാലിയില്‍ കണ്ട 18കാരന്‍, ഹര്‍ഭജന്‍ സിംഗിനെ ചൂണ്ടി രാഹുല്‍ ദ്രാവിഡ്‌

കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളും വെല്ലുവിളികളും അതിജീവിച്ചാണ് ഹര്‍ഭജന്‍ വന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: എപ്പോഴും പൊരുതുകയും എപ്പോഴും ചിരിച്ച് മുന്‍പിലെത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഹര്‍ഭജന്‍ സിംഗ് എന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളും വെല്ലുവിളികളും അതിജീവിച്ചാണ് ഹര്‍ഭജന്‍ വന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു. 

മൊഹാലിയില്‍ 18 വയസുള്ളപ്പോള്‍ ഹര്‍ഭജനെ കണ്ടത് ഓര്‍ക്കുന്നു. അവിടെ കണ്ടപ്പോള്‍ തന്നെ ഒരു നല്ല ടാലന്റിനെയാണ് കാണുന്നത് എന്ന് അറിയാമായിരുന്നു. നല്ല ടീം മാന്‍ ആണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പെര്‍ഫോമേഴ്‌സില്‍ ഒരാള്‍. 400ല്‍ അധികം ടെസ്റ്റ് വിക്കറ്റ്, കുംബ്ലേക്കൊപ്പം നിന്ന് ഒരുപാട് ജയങ്ങളിലേക്ക് ഈ കാലത്ത് ഹര്‍ഭജന്‍ നമ്മളെ എത്തിച്ചു, ദ്രാവിഡ് പറയുന്നു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ആയിരിക്കും ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ചത്. 32 വിക്കറ്റ് അവിടെ ഹര്‍ഭജന്‍ നേടി. ഇനിയും മുന്‍പോട്ട് പോകുക, എല്ലാ ആശംസകളും എന്നും ദ്രാവിഡ് പറഞ്ഞു. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലും ഹര്‍ഭജന്‍ കളിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT