ഫോട്ടോ: പിടിഐ 
Sports

14 വര്‍ഷത്തിന് ഇടയില്‍ 3 ഗോള്‍ഡന്‍ ഡക്ക്; 2022ല്‍ മാത്രം 2 എണ്ണം; കരിയറിലെ മറ്റൊരു താഴ്ചയിലേക്ക് കൂപ്പുകുത്തി കോഹ്‌ലി

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് കോഹ്‌ലി ഒരു സീസണില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡക്കാവുന്ന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്തായതിന്റെ ഞെട്ടലിനേക്കാള്‍ കോഹ്‌ലി തുടരെ രണ്ടാം വട്ടവും ഗോള്‍ഡന്‍ ഡക്കായതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. 

ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കിന് പുറത്താവുന്നത്. 2008-2021 കാലയളവില്‍ മൂന്ന് തവണയായിരുന്നു കോഹ് ലി ഗോള്‍ഡന്‍ ഡക്കായത്. എന്നാല്‍ 2022ല്‍ ഇതിനോടകം രണ്ട് തവണ കോഹ് ലി ഗോള്‍ഡന്‍ ഡക്കായി കഴിഞ്ഞു. 

2008ല്‍ ആശിഷ് നെഹ്‌റയാണ് കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. 2014ല്‍ പഞ്ചാബിന്റെ സന്ദീപ് ശര്‍മയും 2017ല്‍ നഥാന്‍ കോള്‍ട്ടര്‍ നൈലും കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി. 2022 സീസണില്‍ ദുഷ്മന്ത ചമീരയാണ് കോഹ് ലിയെ ഗോള്‍ഡന്‍ ഡക്കാക്കിയത്. സീസണില്‍ രണ്ടാം വട്ടം കോഹ് ലി ഗോള്‍ഡന്‍ ഡക്കായത് ഹൈദരാബാദിന്റെ മാര്‍കോ ജന്‍സെന്റെ ഡെലിവറിയിലും. 

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് കോഹ്‌ലി ഒരു സീസണില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡക്കാവുന്നത്. തന്റെ രണ്ടാം ഓവറില്‍ ഡുപ്ലെസിസിനെ വീഴ്ത്തിയാണ് ജാന്‍സെന്‍ തുടങ്ങിയത്. പിന്നാലെ കോഹ് ലിയേയും മടക്കി. ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ അനുജ് റാവത്തിനേയും മടക്കി ബാംഗ്ലൂരിനെ ജാന്‍സെന്‍ തകര്‍ത്തു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT