Stan Wawrinka x
Sports

40 വയസ്, 310 ദിവസം; പ്രായം വെറും നമ്പര്‍; ഗ്രാന്‍ഡ് സ്ലാം ചരിത്ര നേട്ടത്തിൽ വാവ്‌റിങ്കയും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പ്രായം കേവലം നമ്പര്‍ മാത്രമാണെന്നു തെളിയിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക. 40 വയസും 310 ദിവസവും പ്രായമുള്ളപ്പോള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ വീണ്ടും കളിക്കാനിറങ്ങിയ വാവ്‌റിങ്ക കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണിനാണ് ഇത്തവണ എത്തിയത്. രണ്ടാം റൗണ്ടില്‍ മാരത്തണ്‍ പോരാട്ടത്തോടെ താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് ക്വാളിഫയര്‍ താരം ആര്‍തര്‍ ജിയ വാവ്‌റിങ്കയുടെ പരിചയ സമ്പത്തിനെ വെല്ലുവിളിച്ചു. എന്നാല്‍ താരം വെല്ലുവിളി അതിജീവിച്ചാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. നാലര മണിക്കൂര്‍ പോരിനൊടുവിലാണ് സ്വിസ് താരം ജയിച്ചു കയറിയത്.

സ്‌കോര്‍: 4-6, 6-3, 3-6, 7-5, 7-6 (10-3).

ഇതോടെ താരം ഒരുപൂര്‍വ ഗ്രാന്‍ഡ് സ്ലാം റെക്കോര്‍ഡിനൊപ്പവും എത്തി. ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായമുള്ള താരങ്ങളുടെ പട്ടികയിലാണ് വാവ്‌റിങ്കയും എത്തിയത്. 1978ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം കെന്‍ റോസ്‌വാള്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡിടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 44 വയസായിരുന്നു. 48 വര്‍ഷങ്ങള്‍ക്കിപ്പുറം വാവ്‌റിങ്കയും നേട്ടം തൊട്ടു.

Stan Wawrinka pushed his body to the limit one last time at australian open Melbourne Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

1.77 ലക്ഷം കോടി ഡോളറിന്റെ ഐപിഒ! മസ്‌കിന്റെ സ്പേസ്എക്സ് 4,400 ജീവനക്കാരെ കോടീശ്വരന്മാരാക്കും?

'ഉറക്കം വരാതിരിക്കുമ്പോൾ ഞാനൊരു ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും'

ഷു​ഗർ വരുമെന്ന് പേടിച്ച് ചോറ് ഉപേക്ഷിക്കേണ്ട, കഴിക്കുന്ന സമയമാണ് പ്രധാനം; പ്രീഡയബറ്റിക് അവസ്ഥയുള്ളവരുടെ ശ്രദ്ധയ്ക്ക്

SCROLL FOR NEXT