ട്വിറ്ററില്‍ വീരേന്ദര്‍ സെവാഗ് പങ്കുവെച്ച ചിത്രം 
Sports

കണ്ണുകെട്ടി നിന്ന് പറഞ്ഞ വിധിയോ? തേര്‍ഡ് അമ്പയര്‍ക്കെതിരെ മുന്‍ താരങ്ങള്‍ 

സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിലേക്ക് നയിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു. 

ഇതെങ്ങനെയാണ് ഔട്ട് ആവുന്നത്. വലിയ നിലവാരത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയധികം റിപ്ലേകള്‍ കണ്ടിട്ടും പന്ത് ഗ്രൗണ്ടില്‍ കുത്തിയോ എന്ന് ഉറപ്പ് വരാതെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം പോവുന്നു. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ട്രോളുമായിട്ടാണ് സെവാഗ് എത്തിയത്. ഡേവിഡ് മലന്‍ ക്യാച്ച് എടുക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കണ്ണ് കെട്ടി നില്‍ക്കുന്ന കുട്ടിയുടെ ചിത്രമാണ് സെവാഗ് പങ്കുവെക്കുന്നത്. തേര്‍ഡ് അമ്പയര്‍ തീരുമാനമെടക്കുന്ന സമയം ഇങ്ങനെയാവും എന്നാണ് സെവാഗ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

31 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സൂര്യകുമാറിന്റെ വിവാദ പുറത്താവല്‍. സാം കറന്റെ ഡെലിവറിയില്‍ ഡേവിഡ് മലന്‍ എടുത്ത ക്യാച്ചില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചോ എന്നത് വ്യക്തമല്ലെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ നിലപാട്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം തേര്‍ഡ് അമ്പയറുടെ വിധി വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT