ഫോട്ടോ: ട്വിറ്റർ 
Sports

നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ്, അഞ്ച് വിക്കറ്റെടുത്ത് സാന്റ്‌നര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ ജയം ആണ് കിവീസിന്റേത്. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റ്‌നര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ന്യൂസിലന്‍ഡിന് ജയം. 99 റണ്‍സിനാണ് കിവീസ് ഡച്ച് ടീമിനെ തകര്‍ത്തത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ ജയം ആണ് കിവീസിന്റേത്. 

കിവീസിന്റെ ഇടം കൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ഡച്ച് ടീമിനെ നിലം പരിശാക്കി. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റ്‌നര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്‍ റി മൂന്ന് വിക്കറ്റെടുത്തു. 

73 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് ഡച്ച് ടീമിന് വേണ്ടി പൊരുതിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്ഡ്‌സ് 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. സിബ്രന്‍ഡ് എംഗല്‍ ബ്രെക്റ്റ് 29 റണ്‍സെടുത്ത് പുറത്തായി. വിക്രം സിങ്, മാക്‌സ് ഒഡൗഡ്, ബാസ് ഡെ ലീഡ് എന്നിവരാരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചില്ല. 

73 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയടത്തം 69 റണ്‍സെടുത്ത കോളിന്‍ അക്കെര്‍മാന്‍ മാത്രമാണ് ഡച്ച് ടീമിന് വേണ്ടി പൊരുതി നിന്നത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിരുന്നു. വില്‍ യങ്, രചിന്‍ രവീന്ദ്ര, ടോം ലാഥം എന്നിവരുടെ അര്‍ഥ സെഞ്ച്വറികളാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

വീണ്ടും കനത്തമഴ വരുമോ?, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത

ബി.ഫാം പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്

കപ്പടിച്ചു ​ഗുരുവും ശിഷ്യയും! അമോൽ മജുംദാറിന്റെ കാൽ പിടിച്ച് അനു​ഗ്രഹം വാങ്ങി ഹ​ർമൻപ്രീത്

SCROLL FOR NEXT