ആന്‍ഡി മറെ എക്‌സ്
Sports

'പാരിസിലേത് അവസാന മത്സരം'; ടെന്നീസ് വിടാന്‍ ആന്‍ഡി മറെ

പാരിസ് ഒളിംപിക്സിനായി എത്തിയ മറെ ഇത്തവണത്തെ ഒളിമ്പിക്സ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് എക്സില്‍ കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

പാരിസ്:പാരിസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ബ്രീട്ടിഷ്‌ ടെന്നീസ് സൂപ്പര്‍ താരം ആന്‍ഡി മറെ. ഇത്തവണത്തെ ഒളിംപിക്സ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ എക്സില്‍ കുറിച്ചു.

'എന്റെ അവസാന ടെന്നീസ് ടൂര്‍ണമെന്റിനാണ് പാരിസിലെത്തിയത്' -മറെ എക്‌സില്‍ കുറിച്ചു. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നത് കരിയരിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നെന്നും ഏറെ അഭിമാനിക്കുന്നുവെന്നും'' താരം കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008ലെ ബെയ്ജിങ് ഒളിമ്പിക്സായിരുന്നു മറെയുടെ ആദ്യ ഒളിംപിക് ടൂര്‍ണമെന്റ്. തൊട്ടടുത്ത ഒളിംപിക്സ് (ലണ്ടന്‍) പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടിയ മറെ 2016-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ടെന്നിസ് താരം രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കിയത്. 2012-ല്‍ ഡബിള്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട്

മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ മറെയെ പക്ഷേ 2019 മുതല്‍ പരിക്കുകള്‍ അലട്ടി തുടങ്ങി. താരത്തിന് പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല. രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടവും മറെ നേടി. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും അഞ്ചു തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ചെങ്കിലും മറെയ്ക്ക് കിരീടം നേടാനായില്ല. ഇത്തവണ ഒളിംപിക്‌സ് സ്വര്‍ണത്തോടെ ടെന്നിസ് കരിയറിന് വിരാമമിടുകയാണ് മറെയുടെ ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT