ഫോട്ടോ: ട്വിറ്റർ 
Sports

ചെല്‍സിയുടെ വമ്പന്‍ നഷ്ടം; അന്റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡില്‍

അടുത്ത സീസണ്‍ മുതല്‍ താരം റയല്‍ മാഡ്രിഡിനായി പന്തുതട്ടും. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലേക്ക് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചെല്‍സിയുടെ ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡിലേക്ക്. ഫ്രീ ട്രാന്‍സ്ഫറില്‍ ഈ സീസണില്‍ താരം ചെല്‍സി ടീമില്‍ നിന്ന് പടിയിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. റൂഡിഗര്‍ അടുത്ത സീസണ്‍ മുതല്‍ ചെല്‍സിക്കൊപ്പം ഉണ്ടാകില്ലെന്ന് പരിശീലകന്‍ തോമസ് ടുക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്ത സീസണ്‍ മുതല്‍ താരം റയല്‍ മാഡ്രിഡിനായി പന്തുതട്ടും. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലേക്ക് എത്തുന്നത്. 

റൂഡിഗറുമായി കരാര്‍ പുതുക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്ന് മടങ്ങുമെന്ന് ഉറപ്പായത്. റയലിന് പുറമെ ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി ടീമുകളും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 

2017 മുതല്‍ ചെല്‍സിയുടെ നീല ജേഴ്‌സിയില്‍ കളിക്കുന്ന താരമാണ് റൂഡിഗര്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഉജ്ജ്വലമായ പ്രകടനമാണ് താരം ടീമിനായി പുറത്തെടുത്തത്. ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ റൂഡിഗറുടെ പ്രതിരോധ മികവ് നിര്‍ണായകമായിരുന്നു. 

ജര്‍മന്‍ ക്ലബ് സ്റ്റുട്ട്ഗര്‍ടിലൂടെയാണ് താരം സീനിയര്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് ഇറ്റാലിയന്‍ ടീം റോമയ്ക്കായി കളത്തിലിറങ്ങി. റോമയില്‍ നിന്നാണ് താരം 2017ല്‍ ചെല്‍സിയിലേക്ക് എത്തിയത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT