മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഐപിഎല്‍ അരങ്ങേറ്റം; പ്രതികരണവുമായി മഹേല ജയവര്‍ധനെ

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. അതിനിപ്പോള്‍ ഉത്തരം നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ. 

ടീമിനുള്ളിലെ ഏറ്റവും മികച്ച കളിക്കാരെ കളത്തിലിറക്കുക എന്നതിലാണ് കാര്യം. അര്‍ജുന്‍ അതില്‍ ഉള്‍പ്പെട്ടാല്‍ നമുക്കത് പരിഗണിക്കാം. എന്നാല്‍ ടീം കോമ്പിനേഷനാണ് അവിടെ പ്രാധാന്യം നല്‍കേണ്ടത്. സ്‌ക്വാഡിലുള്ള എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പിലെ സാധ്യതകളാണ്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത് എന്ന് നോക്കാം എന്നും ജയവര്‍ധനെ പറഞ്ഞു. 

30 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. അര്‍ജുനായി ഗുജറാത്ത് ടൈറ്റന്‍സും താര ലേലത്തില്‍ എത്തിയിരുന്നു. സീസണില്‍ നെറ്റ്‌സിലെ അര്‍ജുന്റെ ബൗളിങ് മികവ് പലപ്പോഴായി മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു. 2021 സീസണിന്റെ രണ്ടാം ഘട്ടം പരിക്കിനെ തുടര്‍ന്ന് അര്‍ജുന് നഷ്ടമായി. 2021 ജനുവരിക്ക് ശേഷം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും അര്‍ജുനെ ഈ സീസണില്‍ മുംബൈ ടീമിലെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT