അസ്ഗര്‍ അഫ്ഗാന്‍/ഫയല്‍ ചിത്രം 
Sports

സിംബാബ്വെക്കെതിരെ തോൽക്കാൻ കാരണം അസ്ഗർ അഫ്ഗാൻ, നായക സ്ഥാനം തെറിച്ചു, അഫ്ഗാനിസ്ഥാന് പുതിയ ക്യാപ്റ്റൻ

മാർച്ചിൽ നടന്ന സിംബാബ് വെക്കെതിരായ ടെസ്റ്റിലെ തോൽവി സംബന്ധിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർ‍‍‍ഡിലെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി

Author : സമകാലിക മലയാളം ഡെസ്ക്



കാബുൾ: നായക സ്ഥാനത്ത് നിന്ന് അസ്ഗർ അഫ്ഗാനെ മാറ്റി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സിംബാബ് വെക്കെതിരായ ടെസ്റ്റിൽ നേരിട്ട തോൽവിയെ തുടർന്നാണ് നടപടി. ടെസ്റ്റിൽ അസ്ഗർ എടുത്ത പല തീരുമാനങ്ങളും അഫ്ഗാനിസ്ഥാന്റെ തോൽവിക്ക് കാരണമായതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറയുന്നു. 

മാർച്ചിൽ നടന്ന സിംബാബ് വെക്കെതിരായ ടെസ്റ്റിലെ തോൽവി സംബന്ധിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർ‍‍‍ഡിലെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്ഗറെ നായക സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. എന്നാൽ കളിയിൽ അസ്ഗർ എടുത്ത ഏത് തീരുമാനമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത് എന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. 

സിംബാബ്വെക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് ദിവസം കൊണ്ടാണ് അഫ്ഗാനിസ്ഥാനെ സിംബാബ്വെ തകർത്തിട്ടത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ ജയം തേടി അഫ്ഗാൻ പരമ്പര സമനിലയിലാക്കി. ഇടംകയ്യൻ ബാറ്റ്സ്മാൻ ഹഷ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാന്റെ പുതിയ ടെസ്റ്റ്, ഏകദിന നായകൻ. 

റഹ്മത് ഷാ ഉപനായകനാവും. ടി20 ഫോർമാറ്റിൽ റാഷിദ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഈ ഫോർമാറ്റിലെ അഫ്ഗാൻ നായകനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശയായി ഏഴര ലക്ഷം രൂപ നേടാം; മാസം എത്ര നിക്ഷേപിക്കണം?

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; മുളകുപൊടി വിതറിയത് സിനിമ സ്റ്റൈലിൽ

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'