ഫോട്ടോ: ട്വിറ്റർ 
Sports

ഗബ്ബ ടെസ്റ്റ്; 85 പന്തില്‍ സെഞ്ചുറി നേടി ട്രാവിസ് ഹെഡ്; 200ന് അടുത്ത് ഓസ്‌ട്രേലിയയുടെ ലീഡ് 

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ആഷസ് പരമ്പരയിലെ ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്. ആഷസിലെ ട്രാവിസിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. 

85 പന്തില്‍ നിന്നാണ് ട്രാവിസ് മൂന്നക്കം കടന്നത്. 95 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സുമായി 112 റണ്‍സോടെ ട്രാവിസ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ പുറത്താവാതെ നില്‍ക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ട്രാവിസിനൊപ്പം ക്രീസില്‍. 

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 196 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇപ്പോള്‍ ഓസ്‌ട്രേലിയക്കുണ്ട്. ട്രാവിസിന്റെ ടെസ്റ്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. ഗബ്ബയില്‍ പ്ലേയിങ് ഇലവനില്‍ ട്രാവിസിന് ഇടം നേടാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. 

പ്ലേയിങ് ഇലവനില്‍ കിട്ടിയ അവസരം മുതലാക്കി ട്രാവിസ് ഹെഡ്‌

ഉസ്മാന്‍ ഖവാജ ട്രാവിസിന് പകരം ടീമിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ലഭിച്ച അവസരം ട്രാവിസ് പ്രയോജനപ്പെടുത്തി. നേരത്തെ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിക്ക് അരികില്‍ വീണിരുന്നു. 176 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സും അടിച്ച് 94 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. 

ലാബുഷെയ്‌നിന് ഒപ്പം 152 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും വാര്‍ണര്‍ പടുത്തുയര്‍ത്തി. 117 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും നേടി ലാബുഷെയ്ന്‍ 74 റണ്‍സ് എടുത്ത് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ഒലേ റോബിന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT