INDIAN TEAM  IMAGE CREDIT: BCCI
Sports

ശക്തമായ നിലയിൽ നിന്ന് തകർച്ചയിലേക്ക്, പാകിസ്ഥാന് നാലുവിക്കറ്റ് നഷ്ടം, എറിഞ്ഞിട്ട് ഇന്ത്യൻ സ്പിന്നർമാർ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്യുന്ന പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ മികച്ച സ്കോറിലേക്ക് നീങ്ങിയ പാകിസ്ഥാന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ പതറുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. തുടക്കത്തില്‍ ആക്രമിച്ച് കളിച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്റെയും അയൂബിന്റെയും മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.

അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍ 38 പന്തില്‍ 57 റണ്‍സിലാണ് പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. മൂന്നു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ സാഹിബ്സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ബോളിങ് ഓപ്പണ്‍ ചെയ്തത്. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരെയും പവര്‍പ്ലേയില്‍ ഇന്ത്യ പരീക്ഷിച്ചു.

ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി.

ASIA CUP FINAL 2025; INDIA VS PAKISTAN UPDATES

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT