മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

ബാംഗ്ലൂരിന് കിരീടം നേടിക്കൊടുക്കാന്‍ പ്രാപ്തരായ താരങ്ങള്‍; മലയാളി മുഹമ്മദ് അസ്ഹറുദ്ദീനെ ചൂണ്ടി കോച്ച് 

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീനും മൈക്ക് ഹെസന്‍ പറഞ്ഞ മൂന്ന് പേരുകളില്‍ ഉള്‍പ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: 2021 ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ പ്രാപ്തിയുള്ള ടീമിലെ മൂന്ന് അണ്‍ക്യാപ്പ്ഡ് കളിക്കാരെ ചൂണ്ടി കോച്ച് മൈക്ക് ഹെസന്‍. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീനും മൈക്ക് ഹെസന്‍ പറഞ്ഞ മൂന്ന് പേരുകളില്‍ ഉള്‍പ്പെടുന്നു. 

മുഹമ്മദ് അസ്ഹറുദ്ദീനെ വിക്കറ്റ് കീപ്പറായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരിഗണിക്കുന്നത് എന്നും ഹെസന്‍ വ്യക്തമാക്കി. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കുറച്ച് നാളായി മുഹമ്മദ് അസ്ഹറുദ്ദീനുണ്ട്. ഇപ്പോള്‍ വലിയ അവസരമാണ് അവന് മുന്‍പില്‍ വന്നിരിക്കുന്നത്. സഹതാരങ്ങളില്‍ നിന്ന് സമ്മര്‍ദം അകറ്റും വിധം കളിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ബാറ്റിങ്ങിലും, വിക്കറ്റിന് പിന്നിലും അസ്ഹറുദ്ദീന്‍ പ്രതീക്ഷയാണ്. എബിഡി കഴിഞ്ഞാല്‍ മറ്റൊരു ഓപ്ഷനായി അസ്ഹറുദ്ദീനെ കാണുന്നു, ഹെസന്‍ പറഞ്ഞു. 

രജത് പറ്റിഡാര്‍, സുയാഷ് പ്രഭുദേശായി എന്നിവരുടെ പേരാണ് മുഹമ്മദ് അസ്ഹറുദ്ദീനെ കൂടാരെ മൈക്ക് ഹെസന്‍ പറഞ്ഞത്. വിജയ് ഹസാരെയിലും സയിദ് മുഷ്താഖ് അലിയിലും മികവ് കാണിച്ചാണ് രജത് വരുന്നത്. ഗോവയില്‍ നിന്നുള്ള താരമാണ് സുയാഷ്. 

ഫിനിഷര്‍ റോളിലേക്കാണ് സുയാഷിനെ ആര്‍സിബി പരിഗണിക്കുന്നതെന്നും ഹെസന്‍ പറഞ്ഞു. എല്ലാ ഷോട്ടുകളും സുയാഷിന്റെ കയ്യിലുണ്ട്. 360 ഡിഗ്രിയില്‍ കളിക്കാനാവുന്ന താരം. കാണുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും കരുത്ത് നിറച്ചാണ് കളി. മികച്ച അത്‌ലറ്റുമാണ്. കഴിഞ്ഞ സീസണിലേതിനേക്കാള്‍ ഫീല്‍ഡിങ്ങില്‍ മെച്ചപ്പെടാനാണ് ശ്രമിക്കുന്നതെന്നും ഹെസന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

SCROLL FOR NEXT