ഫോട്ടോ: ട്വിറ്റർ 
Sports

ചെന്നൈയിനെ തകര്‍ത്തെറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്; നാലാം സ്ഥാനത്തേക്ക് കയറി

ചെന്നൈയിനെ തകര്‍ത്തെറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്; നാലാം സ്ഥാനത്തേക്ക് കയറി

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒപ്പം പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ മടങ്ങിയെത്താനും കേരള സംഘത്തിനായി. ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. 

നിര്‍ണായക മത്സരത്തില്‍ ജോര്‍ജ് പെരെയ്‌ര ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ശേഷിച്ച ഒരു ഗോള്‍ അഡ്രിയാന്‍ ലൂണ സ്വന്തം പേരിലാക്കി. 

മത്സരത്തിന്റെ 38ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍വാരോ വാസ്‌ക്വസ് നല്‍കിയ ക്രോസ് ജോര്‍ജ് ഡിയാസിന് വലയിലെത്തിക്കാനായില്ല. 

ആ പിഴവിന് 52ാം മിനിറ്റില്‍ ഡിയാസ് പ്രായശ്ചിത്തം ചെയ്തു. ഖബ്ര നല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ മികച്ചൊരു പാസ് ഡിയാസ് സുന്ദരമായി വലയിലെത്തിച്ചു.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡിയാസ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളും വലയിലെത്തിച്ചു. ബോക്‌സിലേക്ക് വന്ന പന്തില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ പാസ് സ്വീകരിച്ച ശേഷം സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ട് വന്ന പന്ത് വിദഗ്ധമായി ഡിയസ് ഗോളാക്കി മാറ്റി. 

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത രണ്ട് കളികളും ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT