ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ്‌ 
Sports

ഹര്‍മന്‍പ്രീത് ഉരുക്കുകോട്ടയായി; ഇന്ത്യയെ പിടിച്ചുയര്‍ത്തി; ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 176 റണ്‍സ്

ഒന്‍പത് ഫോറുകളും ഒരു സിക്സറുമടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യക്കെതിരായ അഞ്ചാം ടി20 യില്‍ ശ്രീലങ്കയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറി നേടി. പരമ്പരയിലെ നാലുമത്സരങ്ങളും ജയിച്ച ഇന്ത്യ അവസാനമത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ വീണു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഷെഫാലി വര്‍മ(5) പുറത്തായി. ഓപ്പണര്‍ ജി കമാലിനിക്കും വണ്‍ ഡൗണായിറങ്ങിയ ഹര്‍ലീന്‍ ഡിയോളിനും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. കമാലിനി 12 റണ്‍സും ഹര്‍ലീന്‍ 13 റണ്‍സുമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 41-3 എന്ന നിലയിലായി.

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രദ്ധയോടെ ബാറ്റ് എന്തിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായി. റിച്ചാ ഘോഷ്(5), ദീപ്തി ശര്‍മ(7) എന്നിവര്‍ നിരാശപ്പെടുത്തി. അമന്‍ജോത് കൗറുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് ടീമിനെ നൂറുകടത്തി. ഹര്‍മന്‍പ്രീത് അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 21 റണ്‍സെടുത്ത് അമന്‍ജോത് പുറത്തായി.

18-ാം ഓവറിലാണ് ഹര്‍മന്‍പ്രീത് പുറത്താവുന്നത്. 43 പന്തില്‍ നിന്ന് താരം 68 റണ്‍സെടുത്തു. ഒന്‍പത് ഫോറുകളും ഒരു സിക്സറുമടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്. അവസാനഓവറുകളില്‍ അരുന്ധതി റെഡ്ഡി തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 175ലെത്തി. അരുന്ധതി 11 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു.

Captain Harmanpreet Kaur’s brilliant 68 off 43 powered India to post 175 against Sri Lanka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫുള്‍ അടിച്ച്' ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന്

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍

പിഞ്ചുകുഞ്ഞുമായി എംഡിഎംഎ കടത്തി, കണ്ണൂരില്‍ ദമ്പതികള്‍ റിമാന്‍ഡില്‍

'ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്

SCROLL FOR NEXT