ഹർഷൽ പട്ടേലിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എപി
Sports

തോറ്റ്, തോറ്റ് ചെന്നൈയും! അനായാസം സണ്‍റൈസേഴ്‌സ്, പ്ലേ ഓഫ് പ്രതീക്ഷ

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എവേ പോരില്‍ 5 വിക്കറ്റിന് വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിന്റെ വഴിയെ തോറ്റ് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അവര്‍ സ്വന്തം തട്ടകത്തില്‍ 5 വിക്കറ്റിന്റെ പരാജയം അറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.5 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായി. എസ്ആര്‍എച്18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് കണ്ടെത്തിയാണ് ജയ വഴിയിലെത്തിയത്.

അവരുടെ മൂന്നാം ജയമാണിത്. പ്ലേ ഓഫിലേക്കുള്ള നേരിയ പ്രതീക്ഷയും അവര്‍ നിലനിര്‍ത്തി. ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു.

കഴിഞ്ഞ കളിയില്‍ ഇല്ലാത്ത ഔട്ടുമായി പവലിയനിലേക്ക് മടങ്ങിയ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിന്റെ ഹീറോ ആയത്. താരം 34 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

കാമിന്ദു മെന്‍ഡിസ് 22 പന്തില്‍ 32 റണ്‍സുമായും നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാന്‍ രണ്ടാം പന്തില്‍ മടങ്ങി. ട്രാവിസ് ഹെഡ് 19 റണ്‍സിലും കൂടാരം കയറി.

നൂര്‍ അഹമദ് 2 വിക്കറ്റെടുത്തു. ഖലീല്‍ അഹമദ്, അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ഹര്‍ഷല്‍ പട്ടേലിന്റെ മാരക പേസാണ് ചെന്നൈയുടെ അടിത്തറ ഇളക്കിയത്. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി സീസണില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസാണ് തിളങ്ങിയത്. താരം 4 സിക്‌സും ഒരു ഫോറും സഹിതം 25 പന്തില്‍ 42 റണ്‍സെടുത്തു. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. സീസണ്‍ തുടങ്ങിയ ശേഷം പകരക്കാരായാണ് ഇരുവരും ചെന്നൈ ടീമിലെത്തിയത് എന്നതും ശ്രദ്ധേയമായി.

ദീപക് ഹൂഡയാണ് തിളങ്ങിയ മറ്റൊരാള്‍. താരം 22 റണ്‍സെടുത്തു. ധോനി 6 റണ്‍സുമായി മടങ്ങി.

ജയദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവരും മികവോടെ പന്തെറിഞ്ഞു. ഇരുവരും 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT