ഫോട്ടോ: ട്വിറ്റർ 
Sports

ടാറ്റു പതിച്ച് ഗ്രൗണ്ടില്‍ ഇറങ്ങരുത്! കളിച്ചാല്‍ വിലക്ക്; ഫുട്‌ബോള്‍ താരങ്ങളോട് ചൈനീസ് ഭരണകൂടം

ടാറ്റു പതിച്ച് ഗ്രൗണ്ടില്‍ ഇറങ്ങരുത്! കളിച്ചാല്‍ ആജീവനാന്ത വിലക്ക്; ഫുട്‌ബോള്‍ താരങ്ങളോട് ചൈനീസ് ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ശരീരത്തില്‍ ടാറ്റു പതിക്കുന്നത് ലോകമെമ്പാടും ഇപ്പോള്‍ സര്‍വ സാധാരണമാണ്. ഫുട്‌ബോള്‍ താരങ്ങളില്‍ പലരും ടാറ്റു പതിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറുമില്ല. ഇപ്പോഴിതാ വിചിത്രമായ ഒരു ഉത്തരവാണ് ശ്രദ്ധേയമാകുന്നത്. 

ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ചൈന ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കാണ് ചര്‍ച്ചയാകുന്നത്. ചൈനീസ് ദേശീയ ടീമില്‍ കളിക്കുന്ന ഫുട്‌ബോള്‍ താരങ്ങള്‍ ശരീരത്തില്‍ ടാറ്റു പതിപ്പിക്കരുതെന്നാണ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിച്ച് ആരെങ്കിലും ടാറ്റു പതിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളില്‍ ആരെങ്കിലും ടാറ്റു പതിച്ചിട്ടുണ്ടെങ്കില്‍ അത് മായ്ച്ച് കളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജേഴ്‌സി ഇട്ടോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സമൂഹത്തിന് നല്ല ഉദാഹരണമായി താരങ്ങള്‍ മാറണമെന്നും അതിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്നും ഉത്തരവിലുണ്ട്. 

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഉത്തരവ് ഇറക്കിയത്. സീനിയര്‍ ടീം മുതല്‍ എല്ലാ പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്ക് നിബന്ധന ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. 

പുതിയതായി ടാറ്റു പതിക്കാന്‍ താരങ്ങള്‍ക്ക് അവകാശമില്ല. ഈ ഉത്തരവ് ഇറങ്ങും മുന്‍പ് ടാറ്റു പതിച്ചവര്‍ അത് മായ്ച് കളയണം. മായ്ച് കളയാന്‍ താത്പര്യമില്ലാത്തവര്‍ പരിശീലന സമയത്തും കളിക്കുന്ന സമയത്തും ടാറ്റു മറച്ച് വേണം കളിക്കാനെന്നും ഉത്തരവിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT