ഋഷി സുനക്, ആശിഷ് നെഹ്‌റ/ഫോട്ടോ: ട്വിറ്റര്‍ 
Sports

'അഭിനന്ദനങ്ങള്‍ ആശിഷ് നെഹ്‌റ! കോഹിനൂര്‍ വേഗം തിരിച്ചെത്തിക്കു'; ട്രോളര്‍മാരുടെ കരവിരുത് വീണ്ടും

ഈ സമയം സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്‌നം മുതല്‍ ആശിഷ് നെഹ്‌റ വരെ നിറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രമെഴുതുകയാണ് ഋഷി സുനക്. പുതു ചരിത്രത്തിലേക്ക് ഋഷി സുനക് നടന്നു കയറുമ്പോള്‍ ഇവിടെ സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്‌നം മുതല്‍ ആശിഷ് നെഹ്‌റ വരെ നിറയുന്നു...

ഋഷി സുനകിന് ആശംസ കുറിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ ഫോട്ടോയാണ് പലരും പങ്കുവെക്കുന്നത്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം തന്നെ അതിന് കാരണം. വിരാട് കോഹ് ലിക്കൊപ്പമുള്ള ആശിഷ് നെഹ്‌റയുടെ ഫോട്ടോ പങ്കുവെച്ച് ഋഷി സുനകിനൊപ്പം കോഹ് ലി എന്നെല്ലാമാണ് ട്വീറ്റുകള്‍ നിറയുന്നത്. 

ഋഷി സുനകിനേയും ആശിഷ് നെഹ്‌റയേയും ചേര്‍ത്തുള്ള ട്രോളുകള്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് കോഹിനൂര്‍ രത്‌നം ആണ്. എങ്ങനെ കോഹിനൂര്‍ ഇന്ത്യയിലെത്തിക്കാം എന്ന പ്ലാനുകള്‍ മെനയുന്നതിനൊപ്പം ഋഷി സുനകിന് പകരം നല്‍കുന്നതും ആശിഷ് നെഹ്‌റയുടെ ചിത്രങ്ങള്‍ തന്നെ...

1849ല്‍ പഞ്ചാബ് പിടിച്ചെടുത്തപ്പോഴാണ് കോഹിനൂര്‍ ബ്രിട്ടീഷുകാരുടെ കയ്യിലാവുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ കിരീടത്തിന്റെ ഭാഗമാണ് 1877 മുതല്‍ കോഹിനൂര്‍ രത്‌നം. നിലവില്‍ ടവര്‍ ഓഫ് ലണ്ടനിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT