മഞ്ഞപ്പട  ഫെയ്സ്ബുക്ക്
Sports

ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പട; തുടർ തോൽവികളിൽ പൊട്ടിത്തെറിച്ച് ആരാധകർ, ക്ലബുമായി ഇനി സഹകരിക്കില്ല

ടിക്കറ്റുകൾ വാങ്ങില്ല, വിൽക്കില്ല. ​ഗ്രൗണ്ടിനകത്തും പുറത്തും പ്രതിഷേധിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെയും ടീമിന്റെ ദയനീയ പ്രകടനത്തിൽ പൊട്ടിത്തെറിച്ചും ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമുമായി സഹകരിക്കില്ലെന്നു ആരാധക കൂട്ടായ്മ. മത്സരത്തിന്റെ ടിക്കറ്റുകൾ വാങ്ങില്ലെന്നും വിൽക്കില്ലെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കാനും മഞ്ഞപ്പട തീരുമാനിച്ചിട്ടുണ്ട്.

ആദ്യ ഘട്ടമെന്ന നിലയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി മഞ്ഞപ്പട മാനേജ്മെന്റിനു കത്തയച്ചിട്ടുണ്ട്. ആരാധകർ കേവലം ഉപഭോക്താക്കളല്ല. ക്ലബിനോടുള്ള സ്നേഹം കച്ചവടമാക്കാമെന്നു കരുതേണ്ടെന്നും മാനേജ്മെന്റിന് അയച്ച കത്തിലുണ്ട്.

താരങ്ങളെ സൈൻ ചെയ്യുന്നതിലടക്കമുള്ള വിയോജിപ്പുകളാണ് ആരാധകർ ക്ലബിനെതിരെ തിരിയാൻ കാരണമായത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മഞ്ഞപ്പട മാനേജ്മെന്റിനു മുന്നിൽ നിർദ്ദേശങ്ങൾ വച്ചിരുന്നു. അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നിലവിലെ സീസണിൽ ടീമിന്റെ പ്രകടനം പരിതാപകരമാണ്. നിരന്തരം തോൽവികൾ ടീം നേരിടുന്നു.

കഴിഞ്ഞ ദിവസം ബം​ഗളൂരു എഫ്സിയോടു പരാജയപ്പെട്ടതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ടീമിനെതിരെ ആരാധകർ ഉയർത്തിയത്. പുതിയതായി എത്തിച്ച പരിശീലകൻ മികേൽ സ്റ്റാറെയുടെ തന്ത്രങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. വുകുമനോവിചിനെ തിരികെ എത്തിക്കണമെന്ന മുറവിളിയും ആരാധകർ ഉയർത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമയം വരട്ടെ; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂര്‍

'ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകരുടെ കാത്തിരിപ്പിന് വിട; അർഹരായവർക്ക് നൂറ് മണിക്കൂറിനുള്ളിൽ സഹായമെത്തും'

മൊബൈല്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്യല്‍; പൊലിസുകാരനെതിരെ പരാതിയുമായി യുവതി; അന്വേഷണം

ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്, ഇനി സിനിമയിൽ പാടില്ല!

വീടിന് ചുറ്റും കുഴിച്ചിട്ടത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം; ബൈക്ക് മോഷ്ടാവ് ചില്ലറക്കാരനല്ല

SCROLL FOR NEXT