ലങ്കന്‍ ടീം പരിശീലനത്തില്‍ / ഫയല്‍ 
Sports

ലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനം; ധവാനും സംഘവും ക്വാറന്റീനില്‍, ശ്രീലങ്ക രണ്ടാം നിര ടീമിനെ ഇറക്കിയേക്കും

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യന്‍ ടീമിനെ ഹോട്ടലിനുള്ളില്‍ ക്വാറന്റൈന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യന്‍ ടീമിനെ ഹോട്ടലിനുള്ളില്‍ ക്വാറന്റൈന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ലങ്കന്‍ ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരമ്പര നീട്ടിവെച്ചിരുന്നു. 

ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് രണ്ട് ടീമിനെ ശ്രീലങ്ക തയ്യാറാക്കിയിട്ടുണ്ട്. ഒരു സംഘം കൊളംബോയിലും രണ്ടാമത്തേത് ധാംബുള്ളയിലുമാണ്. പ്രധാന സ്‌ക്വാഡിനെ മാറ്റേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ടാണ് ഇത്. 

ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയില്‍ ഇംഗ്ലണ്ടും മറ്റൊരു സ്‌ക്വാഡിനെ തയ്യാറാക്കിയിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫഌവറിനെ കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഡാറ്റ അനലിസ്റ്റ് ജിടി നിരോഷന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കും ലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചു. 

ലങ്കന്‍ ക്യാമ്പില്‍ കോവിഡ് ടെസ്റ്റ് വ്യാപകമായി നടത്തുന്നതോടെ കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. ഇത് ഇന്ത്യന്‍ ക്യാമ്പിലും ആശങ്ക നിറക്കുന്നു. 

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ലങ്കന്‍ ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്. പുതുക്കിയ തിയതി അനുസരിച്ച് 17,19,21 തിയതികളിലാണ് ഏകദിന പരമ്പരകള്‍. ടി20 പരമ്പര 24,25,27 തീയതികളിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT