ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഡിവില്ലിയേഴ്‌സ്; നായകന്‍ ധോനിയോ കോഹ്‌ലിയോ രോഹിത്തോ? 

സെവാഗിന് കൂട്ട് രോഹിത് ശര്‍മ. മൂന്നാം സ്ഥാനത്ത് കോഹ് ലി. നാലാമത് വില്യംസണ്‍, സ്മിത്ത് അല്ലെങ്കില്‍ ഞാന്‍ എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡിവില്ലിയേഴ്‌സിന്റെ വരവ്. അവിടെ ഡിവില്ലിയേഴ്‌സ് നായകനായി തെരഞ്ഞെടുക്കുന്നത് തന്റെ ടീം ക്യാപ്റ്റനെയല്ല. 

അഞ്ച് വട്ടം ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച രോഹിത്തിനേയും, തന്റെ ടീം ക്യാപ്റ്റനായ കോഹ് ലിയേയും മറികടന്ന് ധോനിയെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി ഡിവില്ലിയേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വീരേന്ദര്‍ സെവാഗ് ആണ് ഡിവില്ലിയേഴ്‌സിന്റെ ഓപ്പണര്‍. 

സെവാഗിന് കൂട്ട് രോഹിത് ശര്‍മ. മൂന്നാം സ്ഥാനത്ത് കോഹ് ലി. നാലാമത് വില്യംസണ്‍, സ്മിത്ത് അല്ലെങ്കില്‍ ഞാന്‍ എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ബെന്‍ സ്‌റ്റോക്ക്‌സ് അഞ്ചാമത്. ധോനി ക്യാപ്റ്റനും ആറാമതും. രവീന്ദ്ര ജഡേജയാണ് ഏഴാമത്. റാഷിദ് ഖാന്‍ എട്ടാമതും, ഭുവി, റബാഡ, ബൂമ്ര എന്നിവര്‍ പേസര്‍മാരായും ടീമില്‍. 

സ്റ്റോക്ക്‌സിനെ ഞാന്‍ എന്റെ ടീമില്‍ ഉള്‍പ്പെടുത്തും. കാരണം ബാറ്റുകൊണ്ട് സ്റ്റോക്ക്‌സിന് എന്തെല്ലാം ചെയ്യാനാവും എന്ന് നമുക്കറിയാം. മാത്രമല്ല എക്‌സ്ട്രാ സീമിങ് സാധ്യതയും സ്‌റ്റോക്ക്‌സ് നല്‍കുന്നതായി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT