ചിത്രം: ഫേയ്സ്ബുക്ക് 
Sports

സസ്‌പെന്‍സ് അവസാനിപ്പിച്ച് ധോനി; ലൈവില്‍ എത്തിയതിന്റെ കാരണം 

ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും ധോനിയില്‍ നിന്ന് വരാന്‍ പോവുന്നത് എന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സെപ്തംബര്‍ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലൈവില്‍ ഞാന്‍ എത്തും, ആവേശകരമായ ചില വാര്‍ത്തകള്‍ പറയാനുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും ധോനിയില്‍ നിന്ന് വരാന്‍ പോവുന്നത് എന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി. 

ഓറിയോ കുക്കീസിന്റെ ഇന്ത്യയിലെ വില്‍പ്പന പ്രഖ്യാപിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ചെയ്തത്. ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം അല്ലെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ധോനിയുടെ ആരാധകര്‍. 

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ മുന്‍പില്‍ കളിച്ച് വിടപറയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് നേരത്തെ തന്നെ ധോനി വ്യക്തമാക്കിയിരുന്നു. വരുന്ന സീസണില്‍ ധോനി ആയിരിക്കും ഇന്ത്യയെ നയിക്കുക എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും അറിയിച്ചിരുന്നു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 9ാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ ധോനിക്ക് നേടാനായത് 232 റണ്‍സ് മാത്രമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം