ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ധോനി ചെന്നൈയില്‍, രാഹുല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റനായേക്കും

ക്യാപ്റ്റന്‍ എംഎസ് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്യാപ്റ്റന്‍ എംഎസ് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതായാണ് സൂചന. 

എംഎസ് ധോനിക്ക് പുറമെ ഋതുരാജ് ഗയ്കവാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിലനിര്‍ത്തുന്നത്. നാലാമതായി മൊയിന്‍ അലി, സാം കറാന്‍ എന്നിവരുടെ പേരാണ് ചെന്നൈയുടെ പരിഗണനയില്‍ ഉള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഇനി അഞ്ച് ദിവസം കൂടിയാണ് ഫ്രാഞ്ചൈസികളുടെ മുന്‍പിലുള്ളത്. 

പഞ്ചാബിനോട് രാഹുല്‍ ഗുഡ്‌ബൈ പറയുന്നു

താര ലേലത്തിന് മുന്‍പായി കെഎല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിന്റെ ക്യാപ്റ്റനായി രാഹുല്‍ വരുമെന്നാണ് സൂചന. അഹമ്മദാബാദും രാഹുലിന് വേണ്ടി ശ്രമിച്ചിരുന്നു. 

ഡല്‍ഹി നിലനിര്‍ത്തുന്നത് ഇവരെ 

പൃഥ്വി ഷായ, ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, നോര്‍ജെ എന്നിവരെയാണ് ഡല്‍ഹി ക്യാപ്റ്റില്‍സ് ടീമില്‍ നിലനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയാതെ വന്നതോടെയാണ് ശ്രേയസ് ഫ്രാഞ്ചൈസി വിടുന്നത്. ഋഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് ഡല്‍ഹി തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; റിപ്പോര്‍ട്ട്

'ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ ഞങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തത്', നിതിന്‍ രാജ് നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍; സംസ്‌കാരം ഇന്ന്

കനത്ത ചൂടിനും ഉഷ്ണ തരംഗത്തിനും സാധ്യത; വിജയസാധ്യത വിലയിരുത്താന്‍ സിപിഎം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിജയ്ക്ക് 46, സ്റ്റാലിന് 34 എതിരാളികള്‍; വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍

SCROLL FOR NEXT