ഫോട്ടോ: ട്വിറ്റർ 
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ജോക്കോവിച്ചും, വിസയിലെ അനിശ്ചിതത്വം തുടരുന്നു

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. ജോക്കോവിച്ചിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം വന്നിട്ടില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തി. 

ആദ്യ റൗണ്ടില്‍ സെര്‍ബിയയുടെ തന്നെ മിയോമിര്‍ കെച്മനോവിച് ആണ് ജോക്കോവിച്ചിന്റെ എതിരാളി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മത്സരം. തന്റെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ച് ഇവിടെ ലക്ഷ്യമിടുന്നത്. 21ാമത്തെ ഗ്രാന്‍ഡ്സ്ലാമും. 

വിസ റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഓസീസ് പ്രധാനമന്ത്രി

ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം, അതല്ലെങ്കില്‍ നിയമത്തില്‍ ഇളവ് ലഭിക്കാനുള്ള മെഡിക്കല്‍ രേഖ കാണിക്കണം എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മോറിസന്‍ വ്യക്തമാക്കുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതിനായി വിസയ്ക്ക് വേണ്ടി മാസങ്ങള്‍ മുന്‍പ് താന്‍ അഭ്യര്‍ഥിച്ചിരുന്നതായാണ് ജോക്കോവിച്ചിന്റെ അവകാശവാദം. കോവിഡ് പോസിറ്റീവായതിന് ശേഷം ഐസൊലേഷന്‍ ലംഘിച്ചു എന്ന ജോക്കോവിച്ചിന്റെ പ്രതികരണവും വലിയ വിമര്‍ശനത്തിന് ഇടയാക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT