വീഡിയോ ദൃശ്യം 
Sports

ഡു പ്ലെസിസ്‌ നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍. 

ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു. 

കഴിഞ്ഞ സീസണോടെ വിരാട് കോഹ് ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആര്‍സിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഫൈനലില്‍ കാലിടറി വീണത്. 

കോഹ് ലിയെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളിയും ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്‌സിയും ബാംഗ്ലൂര്‍ പുറത്തുവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പറഞ്ഞതിന്റെ ആഴമറിയൂ സൈബര്‍ കൂട്ടങ്ങളേ, മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സച്ചിദാനന്ദന്‍

'റിലീസ് ഡേറ്റ് മാറ്റാനാകില്ല, രക്ഷപ്പടുത്തണം എന്ന് ദിലീപേട്ടന്‍ പറഞ്ഞു'; 'ഭഭബ'യിലേക്ക് അവസാന നിമിഷം എത്തിയതിനെപ്പറ്റി ഗോപി സുന്ദര്‍

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി

'ജന നായകൻ' വിവാദം: സെൻസർ ബോർഡിനു വഴങ്ങി നിർമാതാക്കൾ, നിയമ യുദ്ധത്തിനില്ല

SCROLL FOR NEXT