ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിന പരമ്പര വിന്‍ഡീസിന്! കരീബിയന്‍ മണ്ണിലും ഇംഗ്ലണ്ട് 'പൊളിഞ്ഞു പാളീസ്'

മഴയെ തുടര്‍ന്നു ആദ്യം 40 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് വിന്‍ഡീസിന്റെ ജയം പുനര്‍ നിശ്ചയിക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം പിടിച്ചാണ് വിന്‍ഡീസിന്റെ നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. 

മഴയെ തുടര്‍ന്നു ആദ്യം 40 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് വിന്‍ഡീസിന്റെ ജയം പുനര്‍ നിശ്ചയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. വിന്‍ഡീസിന്റെ ലക്ഷ്യം 34 ഓവറില്‍ 188 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. 31.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് 191 റണ്‍സെടുത്തു ജയം ഉറപ്പിച്ചു. 

ഏഴാമനായി ക്രീസിലെത്തിയ റൊമാരിയോ ഷെഫേര്‍ഡിന്റെ ഇന്നിങ്‌സാണ് ജയത്തില്‍ നിര്‍ണായകമായത്. താരം 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സ് വാരി പുറത്താകാതെ നിന്നു. മാത്യു ഫോര്‍ഡും ജയം കുറിക്കുമ്പോള്‍ 13 റണ്‍സുമായി ഒപ്പം. 

മൂന്നാമനായി ഇറങ്ങിയ കെസി കാര്‍ടിയുടെ അര്‍ധ സെഞ്ച്വറിയാണ് ജയം നിര്‍ണയിച്ച മറ്റൊരു ബാറ്റിങ്. താരം 50 റണ്‍സെടുത്തു. ഓപ്പണര്‍ അലിക്ക് ആഥെന്‍സ് 45 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഷായ് ഹോപ് 15 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 12 റണ്‍സിലും മടങ്ങി. 

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് രെഹാന്‍ അഹമദ് പോക്കറ്റിലാക്കി. 

നേരത്തെ മാത്യു ഫോര്‍ഡിന്റെ തകര്‍പ്പന്‍ സ്‌പെല്ലാണ് ഇംഗ്ലണ്ടിനെ കുരുക്കിയത്. താരം എട്ടോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

71 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റും 45 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റനും മാത്രമാണ് പിടിച്ചു നിന്നത്. ഗസ് അറ്റ്കിന്‍സന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു സ്‌കോര്‍ 200 കടത്തി. ഒപ്പം പുറത്താകാതെ മാത്യു പോട്‌സും പൊരുതി. താരം 15 റണ്‍സ് ചേര്‍ത്തു. 

റണ്‍സ് വഴങ്ങിയെങ്കിലും അല്‍സാരി ജോസഫും മൂന്ന് വിക്കറ്റുകള്‍ പിഴുതു. റൊമാരിയോ ഷെഫേര്‍ഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. 

ലോകകപ്പിലെ മോശം ഫോം ഇംഗ്ലണ്ട് വിന്‍ഡീസിലും തുടരുകയാണ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫോമിലെത്താന്‍ സാധിക്കാതെ ഉഴലുകയാണ്. താരം ഇത്തവണ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT