ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം 
Sports

കുടുംബാംഗങ്ങളെ ഒപ്പം കൂട്ടണം, അനുവദിച്ചില്ലെങ്കില്‍ ആഷസില്‍ നിന്ന് പിന്മാറാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ 

ആഷസ്, ടി20 ലോകകപ്പ് എന്നിവയെ തുടര്‍ന്ന് നാല് മാസത്തോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും എന്നതിനാലാണ് ഇംഗ്ലണ്ട് താരങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ആഷസിനുള്ള ടീമില്‍ നിന്ന് പിന്മാറുമെന്ന നിലപാടുമായി ഇംഗ്ലണ്ട് താരങ്ങള്‍. ആഷസ്, ടി20 ലോകകപ്പ് എന്നിവയെ തുടര്‍ന്ന് നാല് മാസത്തോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും എന്നതിനാലാണ് ഇംഗ്ലണ്ട് താരങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. 

ഡിസംബര്‍ എട്ടിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍-നവംബംര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ്. രണ്ട് ടൂര്‍ണമെന്റിലും ഭാഗമാവുന്ന കളിക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഓസ്‌ട്രേലിയയിലെ പല ഭാഗങ്ങളിലും ശക്തമായ ലോക്ഡൗണാണ് നിലവിലുള്ളത്. 

കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അനുവദിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര താരങ്ങളില്‍ പലരും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുന്‍ താരങ്ങളായ മൈക്കല്‍ വോണും കെവിന്‍ പീറ്റേഴ്‌സനും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഓഗസ്‌റ്റോടെ വ്യക്തത വരുത്താമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. കഴിഞ്ഞ സമ്മറില്‍ ഇന്ത്യയുടെ പര്യടനം എങ്ങനെയായിരുന്നോ അതുപോലെയായിരിക്കും ആഷസ് പരമ്പരക്കായുള്ള ഒരുക്കങ്ങളെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT