മനോലോ മാര്‍ക്വേസ്/ ട്വിറ്റര്‍ 
Sports

കിരീടം വേണം! 'മനോലോ മാജിക്കില്‍' പ്രതീക്ഷ; എഫ്‌സി ഗോവയ്ക്ക് പുതിയ കോച്ച്

രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവ വരും സീസണില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്‍ ടീം എഫ്‌സി ഗോവ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഹൈദരാബാദ് എഫ്‌സിയെ കന്നി ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസാണ് അവരുടെ പുതിയ കോച്ച്. 

രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവ വരും സീസണില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഐഎസ്എല്‍ ഫുട്‌ബോളില്‍ മികച്ച റെക്കോര്‍ഡുള്ള ആളാണ് മനോലോ. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് കോച്ചിന്റെ ഗോവയിലേക്കുള്ളവരവ്. 

മോശം റെക്കോര്‍ഡിലൂടെ കടന്നു പോകുകയായിരുന്ന ഹൈദരാബാദിനെ കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്ഥിരതയോടെ കളിപ്പിക്കാന്‍ മനോലോയ്ക്ക് സാധിച്ചു. 2021-22 സീസണില്‍ ഹൈദരാബാദ് ഐഎസ്എല്‍ കിരീടവും സ്വന്തമാക്കി. 

എല്ലാ ടൂര്‍ണമെന്റിലുമായി മനോലോ 75 മത്സരങ്ങളിലാണ് ഹൈദരാബാദിനെ പരിശീലിപ്പിച്ചത്. 48 ശതമാനമാണ് വിജയ നിരക്ക്. 

പൊസഷന്‍ കാത്ത് മികച്ച ആക്രമണം നടത്തുന്നതാണ് മനോലോയുടെ തന്ത്രം. യുവ താരങ്ങളെ വളര്‍ത്തിയെടുത്തു അവരുടെ മികവ് രാകി മിനുക്കാന്‍ കെല്‍പ്പുള്ള പരിശീലകന്‍ കൂടിയാണ് 54കാരന്‍. 

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ടീമും ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമും ഗോവയാണ്. അവരുടെ ആക്രമണ ഫുട്‌ബോള്‍ ഫിലോസഫിയോട് ഏറ്റവും യോജിച്ചു നില്‍ക്കുന്ന ആളാണ് മനോലോ. സ്പാനിഷ് പരിശീലകനിലൂടെ കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് ഗോവ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

SCROLL FOR NEXT