ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യാ കപ്പിനായി പറക്കും മുന്‍പ് ഫിറ്റ്‌നസ് ക്യാംപ്; എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശം 

സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ സിംബാബ് വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് എത്തും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓഗസ്റ്റ് 20ന് ഫിറ്റ്‌നസ് ക്യാംപില്‍ പങ്കെടുക്കാന്‍ ബിസിസിഐ നിര്‍ദേശം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്‌നസ് ക്യാംപ്. 

ഓഗസ്റ്റ് 23ന് ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ദുബായിലേക്ക് പുറപ്പെടും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലാണ് രോഹിത് ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍. ദുബായില്‍ എത്തിയതിന് ശേഷം ആദ്യ മത്സരത്തിന് മുന്‍പായും കളിക്കാര്‍ക്ക് ക്യാംപ് ഉണ്ട്. 

പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പായി ഫിറ്റ്‌നസ് ക്യാംപില്‍ താരങ്ങള്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണ്. ഓഗസ്റ്റ് 28ന് പാകിസ്ഥാന് എതിരെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. നിലവില്‍ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ സിംബാബ് വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് എത്തും. 

ഓഗസ്റ്റ് 22ഓടെയാണ് സിംബാബ്‌വെയിലുള്ള താരങ്ങള്‍ ദുബായിലേക്ക് എത്തുക. ഇവര്‍ക്ക് ഫിറ്റ്‌നസ് ക്യാംപില്‍ ഭാഗമാകേണ്ടതില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട ദീപക് ചഹറും സിംബാബ്‌വെയില്‍ നിന്ന് ദുബായിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT