ഫുട്ബോൾ ലോകകപ്പ്

ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷേ ഇംഗ്ലണ്ടിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കണ്ട

ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷേ ഇംഗ്ലണ്ടിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കണ്ട

Author : സമകാലിക മലയാളം ഡെസ്ക്

ബെല്‍ജിയം ആരാധകര്‍ക്ക് ആശ്വസിക്കാം. സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ലെന്ന് കോച്ച് റോബോര്‍ട്ടോ മാര്‍ട്ടിനെസ്. ലുകാകുവിന്റെ സ്‌കാനിങ് കഴിഞ്ഞതായും പരുക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടുണീഷ്യക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരുക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. കറുത്തകുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിലേയും വിജയത്തിന് ഇരട്ട ഗോളുകളുമായി കരുത്തുപകര്‍ന്നത് ലുകാകുവായിരുന്നു. 

വ്യാഴാഴ്ച ഗ്രൂപ്പ് ജേതാക്കളേയും രണ്ടാം സ്ഥാനക്കാരേയും തീരുമാനിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ലുകാകു ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് പരിശീലകന്‍ നല്‍കുന്നത്. 48 മണിക്കൂര്‍ കഴിഞ്ഞ് മാത്രമെ ലുകാകു ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കു എന്ന് മാര്‍ട്ടിനെസ് പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നോക്കൗട്ട് റൗണ്ട് ഉറപ്പായതിനാല്‍ ലുകാകു അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ഇറങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ